തിരുവനന്തപുരം: തെക്കൻ തമിഴ്‌നാടിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് ആഗസ്റ്റ് 7 വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെയുള്ള തീരദേശ ന്യൂനമർദ്ദ പാത്തി ദുർബലമായെങ്കിലും വിവിധ ജില്ലകളിൽ അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്.(Kerala Rain Alert Orange Alert Issued For 12 Districts IMD Monsoon Forecast)
തീവ്രമഴ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരത്തും കൊല്ലത്തും മഞ്ഞ അലർട്ടും നിലവിലുണ്ട്.
ആഗസ്റ്റ് 4, 6, 7 തീയതികളിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 10 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് 3, 4 തീയതികളിൽ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കടലിൽ പോകാൻ പാടില്ല.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം ക്യാമ്പുകളിലേക്ക് മാറിത്താമസിക്കണം. മഴ ശക്തമാകുന്ന സാഹചര്യത്തിൽ നദികളിലോ മറ്റ് ജലാശയങ്ങളിലോ ഇറങ്ങാനോ മീൻപിടിക്കാനോ പാടില്ല. ജലാശയങ്ങൾക്ക് മുകളിലെ പാലങ്ങളിൽ നിന്ന് സെൽഫിയെടുക്കുന്നതും കാഴ്ച കാണുന്നതും പൂർണ്ണമായും ഒഴിവാക്കണം. വിനോദയാത്രകളും അത്യാവശ്യമല്ലാത്ത രാത്രിയാത്രകളും ഒഴിവാക്കുക. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ ഉള്ളവർ മുൻകരുതലുകൾ സ്വീകരിക്കണം.
Story Summary
The India Meteorological Department has issued an Orange Alert for 12 districts in Kerala on August 3 due to a cyclonic circulation over southern Tamil Nadu. Heavy to very heavy rainfall is predicted across the state until August 7, prompting safety warnings against landslides, waterlogging, and travel to high-risk areas.


