Description
Digital Voice of Kerala
Tuesday, May 26, 2026

Digital Voice of Kerala
HomeKeralaപ്രതിഷേധത്തിന് ആളില്ല, കോട്ടയത്തെ SFI മാർച്ച് മാറ്റിവച്ചു: പോലീസ് ബാരിക്കേഡ് അഴിച്ച്...

പ്രതിഷേധത്തിന് ആളില്ല, കോട്ടയത്തെ SFI മാർച്ച് മാറ്റിവച്ചു: പോലീസ് ബാരിക്കേഡ് അഴിച്ച് മാറ്റി | Kottayam SFI March Postponed

🎙️ Latest Podcast

കോട്ടയം: പ്രവർത്തകർ എത്താതിരുന്നതിനെ തുടർന്ന് കോട്ടയത്ത് നടത്താനിരുന്ന എസ്.എഫ്.ഐ പ്രതിഷേധ മാർച്ച് മാറ്റിവെച്ചു. ഇന്ന് രാവിലെ 11 മണിക്ക് കോട്ടയം ജില്ലാ എസ്.പി ഓഫീസിലേക്ക് നടത്താൻ നിശ്ചയിച്ചിരുന്ന മാർച്ചാണ് ആളില്ലാത്തതിനാൽ മാറ്റിയത്. എസ്.എഫ്.ഐ പ്രതിഷേധം കണക്കിലെടുത്ത് പോലീസ് എസ്.പി ഓഫീസിന് മുന്നിൽ ശക്തമായ സുരക്ഷയൊരുക്കുകയും ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.(Kottayam SFI March Postponed No Show Kerala University Clash Updates)

മാർച്ച് പ്രമാണിച്ചു രണ്ടര മണിക്കൂറോളമാണ് പോലീസ് ബാരിക്കേഡ് കെട്ടി റോഡ് ബ്ലോക്ക് ചെയ്തത്. ഇത് റോഡിലടക്കം ഗതാഗതക്കുരുക്കിന് കാരണമായി. എന്നാൽ നിശ്ചിത സമയം കഴിഞ്ഞിട്ടും പ്രവർത്തകർ ആരും എത്താതിരുന്നതോടെ സമരം മാറ്റിവെച്ചതായി അറിയിപ്പ് ലഭിച്ചു. തുടർന്ന് പോലീസ് ബാരിക്കേഡുകൾ അഴിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.

സമരം ഉച്ചയ്ക്ക് ശേഷമുള്ള സമയത്തേക്ക് മാറ്റിയേക്കും. കേരള സർവകലാശാല യൂണിയൻ, സെനറ്റ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തിരുവനന്തപുരത്ത് ഉണ്ടായ എസ്.എഫ്.ഐ – കെ.എസ്.യു സംഘർഷത്തിലും പോലീസിന്റെ ഏകപക്ഷീയമായ നടപടിയിലും പ്രതിഷേധിച്ചാണ് എസ്.എഫ്.ഐ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. തിരുവനന്തപുരത്തുണ്ടായ സംഘർഷത്തിൽ പോലീസ് കേസെടുത്തു.

Story Summary

SFI’s planned protest march to the Kottayam SP office was postponed due to a lack of participant turnout, after police blocked the road with barricades for over two hours. Meanwhile, the Cantonment police in Thiruvananthapuram registered a case against 10 SFI leaders following clashes with KSU activists over the Kerala University Union elections.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.