തിരുവനന്തപുരം: ലഹരിവിരുദ്ധ പടയോട്ടമായ ‘ഓപ്പറേഷൻ തൂഫാന്’ പിന്നാലെ അഴിമതി തടയുന്നതിനായി പുതിയ പദ്ധതിയുമായി സംസ്ഥാന ആഭ്യന്തര വകുപ്പ്. അഴിമതി കണ്ടാൽ പൊതുജനങ്ങൾക്ക് നേരിട്ട് പരാതിപ്പെടാൻ ‘വിജിലൻസ് വിസിൽ’ പദ്ധതിക്ക് തുടക്കമായിരിക്കുകയാണ്.(Kerala Vigilance Whistle Project Nivin Pauly first Whistle Commando)
അഴിമതിയെക്കുറിച്ചുള്ള വിവരങ്ങൾ 1064 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് അറിയിക്കാം. പദ്ധതിയുടെ ആദ്യ ‘വിസിൽ കമാൻഡോ’യായി പ്രമുഖ നടൻ നിവിൻ പോളി ഇന്ന് അണിചേരും. അതേസമയം, കോഴിക്കോട് വടകരയിൽ എം.ഡി.എം.എ കേസിൽ സ്കൂൾ അധ്യാപികമാർ ഉൾപ്പെടെ അറസ്റ്റിലായ സംഭവം തന്നെ ഞെട്ടിച്ചുവെന്ന് ആഭ്യന്തര മന്ത്രി പ്രതികരിച്ചു.
കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് നാഥനും നമ്പിയുമില്ലാതെ കിടക്കുകയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പിണറായി വിജയനെപ്പോലൊരു സീനിയർ നേതാവിൽ നിന്നും ഇതല്ല ജനം പ്രതീക്ഷിച്ചത്. ആഭ്യന്തര വകുപ്പിനെ ഏതോ ശക്തികൾ ഹൈജാക്ക് ചെയ്തതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
Story Summary
Kerala’s Home Department has launched the ‘Vigilance Whistle’ campaign with actor Nivin Pauly as its first Whistle Commando to report corruption via toll-free number 1064. Meanwhile, Ramesh Chennithala slammed the Home Department over recent drug busts.


