Description
Digital Voice of Kerala
Tuesday, May 26, 2026

Digital Voice of Kerala
HomeKeralaതലസ്ഥാനത്തെ KSU-SFI സംഘർഷം: SFI നേതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്; ഇന്ന് സെക്രട്ടറിയേറ്റിലേക്ക്...

തലസ്ഥാനത്തെ KSU-SFI സംഘർഷം: SFI നേതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്; ഇന്ന് സെക്രട്ടറിയേറ്റിലേക്ക് SFI മാർച്ച് | Kerala University Election Clash

🎙️ Latest Podcast

തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തലസ്ഥാനത്ത് പാളയത്തുണ്ടായ കെഎസ്‌യു – എസ്എഫ്ഐ വൻ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ്. കന്റോൺമെന്റ് പോലീസാണ് വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ ചുമത്തി രണ്ട് എഫ്.ഐ.ആറുകൾ തയ്യാറാക്കിയത്. അതേസമയം, പൊലീസ് ഏകപക്ഷീയമായി പെരുമാറി എന്നാരോപിച്ച് എസ്എഫ്ഐ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.(Kerala University Election Clash Police Register Attempt To Murder Case Against SFI Leaders)

തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാനെത്തിയ കെഎസ്‌യു പ്രവർത്തകൻ അഭിജിത്ത് സജിയെ ഐഡി കാർഡ് ചോദിച്ച് ക്രൂരമായി മർദ്ദിച്ചതിനാണ് ആദ്യ കേസ്. എസ്എഫ്ഐ പ്രവർത്തകരായ ആഷിഖ്, അർജുൻ, വൈഭവ് ചാക്കോ, ഹരികൃഷ്ണൻ എന്നിവർക്കെതിരെയാണ് ഈ കേസ്. ഫലം വന്നതിന് ശേഷം രാത്രി 10 മണിയോടെ പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപമുണ്ടായ തെരുവ് യുദ്ധത്തിലാണ് രണ്ടാമത്തെ കേസ്. സംഘർഷം തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥൻ അനൂപിനെ ആക്രമിച്ചതിനും, സർക്കാർ വാഹനത്തിന്റെ ചില്ല് തകർത്ത് പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസ്.

ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥൻ്റെ ഇടത് കൈയിലെ എല്ലൊടിഞ്ഞിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി എസ്എഫ്ഐ നേതാക്കളായ ആദർശ്, നന്ദൻ, സംഗീത്, ആദിത്യ ശങ്കർ എന്നിവരടക്കം അൻപതോളം പേർക്കെതിരെയാണ് രണ്ടാമത്തെ എഫ്‌ഐആർ. 37-ൽ 35 സീറ്റും നേടിയാണ് ശിവ എസ്. ചെയർമാനായ എസ്എഫ്ഐ പാനൽ സർവകലാശാല ഭരണം നിലനിർത്തിയത്. രണ്ട് സീറ്റുകൾ മാത്രമാണ് കെഎസ്‌യുവിന് ലഭിച്ചത്. തങ്ങളുടെ ആഹ്ലാദ പ്രകടനത്തിന് നേരെ കെഎസ്‌യു പ്രവർത്തകർ കല്ലെറിഞ്ഞതാണ് സംഘർഷത്തിന് കാരണമായതെന്നാണ് എസ്എഫ്ഐയുടെ ആരോപണം. കല്ലേറും ലാത്തിച്ചാർജും കാരണം യുദ്ധക്കളമായ പാളയത്ത് നിലവിൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

Story Summary

The Cantonment Police registered two FIRs against SFI activists, including attempts to murder, following the clashes that erupted after the Kerala University Union elections. The cases were filed for allegedly assaulting a KSU worker and attacking police personnel, which resulted in the fracturing of the Museum SHO’s arm.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.