തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനം. വിവാദമായ ഈ നിർദേശം ധനബില്ലിൽ ഉൾപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള തീരുമാനം. വി.എം. സുധീരൻ ഉൾപ്പെടെയുള്ളവരുടെ ശക്തമായ എതിർപ്പും ആശങ്കയും തള്ളിക്കൊണ്ടാണ് സർക്കാർ ബില്ലുമായി നിയമസഭയിലേക്ക് നീങ്ങുന്നത്.(Kerala Government moves ahead with tax reduction on low alcohol beverages)
ധനബിൽ ജൂലൈ ഒന്നിന് നിയമസഭയിൽ അവതരിപ്പിക്കും. എന്നാൽ, നികുതി ഘടനയിൽ മാറ്റം വരുത്തിയാലും വിപണിയിൽ ഇത്തരം മദ്യത്തിന്റെ വിൽപ്പനയ്ക്ക് ഉടനടി അനുമതി നൽകില്ലെന്നാണ് സർക്കാരിന്റെ വാദം. പുതിയ ഇനം മദ്യം പുറത്തിറക്കാൻ എക്സൈസ് വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്ന സാങ്കേതികത്വം ഉപയോഗിച്ച് തൽക്കാലം വിവാദം തണുപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
അതേസമയം, യുഡിഎഫ് ഘടകകക്ഷികൾ ഈ വിഷയത്തിൽ കടുത്ത അതൃപ്തിയിലാണ്. മുന്നണിക്കുള്ളിൽ സമവായമുണ്ടാകാതെ ഇത്തരമൊരു നീക്കം വേണ്ടെന്ന അഭിപ്രായം നേതാക്കൾക്കിടയിലുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശൻ ഘടകകക്ഷി നേതാക്കളുമായി ചർച്ചകൾ നടത്തുമെങ്കിലും, നികുതി ഘടന മാറ്റുന്നതിനെപ്പറ്റി നിലവിൽ പുനരാലോചനയില്ലെന്നാണ് സൂചന.
Story Summary
The Kerala government is proceeding with the proposal to reduce taxes on low-alcohol beverages by including it in the upcoming Finance Bill, despite strong internal opposition from leaders like V.M. Sudheeran and UDF allies. While the government claims that market availability will still require excise approval to appease critics, the decision has sparked significant political controversy and concerns over potential revenue losses.

