കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ക്രമസമാധാന നിലയും അതിർത്തി സുരക്ഷയും അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ കൊൽക്കത്തയിൽ ഉന്നതതല യോഗം ചേർന്നു. ബംഗ്ലാദേശുമായി 2,217 കിലോമീറ്റർ അതിർത്തി പങ്കിടുന്നതിനൊപ്പം നേപ്പാൾ, ഭൂട്ടാൻ രാജ്യങ്ങളുമായും അതിർത്തികളുള്ള പശ്ചിമ ബംഗാളിന്റെ തന്ത്രപ്രധാനമായ സുരക്ഷ മുൻനിർത്തിയായിരുന്നു ഞായറാഴ്ച ദക്ഷിണ കൊൽക്കത്തയിൽ യോഗം വിളിച്ചുചേർത്തത്.(Union Home Minister Amit Shah Reviews West Bengal Law And Order In High Level Meeting)
ചീഫ് സെക്രട്ടറി മനോജ് അഗർവാൾ, സംസ്ഥാന പോലീസ് മേധാവി സിദ്ധ് നാഥ് ഗുപ്ത എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. അതിർത്തി വഴിയുള്ള കടന്നുകയറ്റം തടയുന്നതിനും സംസ്ഥാനത്തെ ആഭ്യന്തര സുരക്ഷ ശക്തമാക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി ഉദ്യോഗസ്ഥർക്ക് നൽകി.
സംഘടിത കുറ്റകൃത്യങ്ങൾ, അന്യായമായി പണം തട്ടൽ, അനധികൃത ഖനനം, സൈബർ കുറ്റകൃത്യങ്ങൾ, പൊതുജനസമാധാന ലംഘനം എന്നിവ അടിച്ചമർത്താൻ ഭരണകൂടത്തിന് വിപുലമായ അധികാരം നൽകുന്ന ‘വെസ്റ്റ് ബംഗാൾ പബ്ലിക് സേഫ്റ്റി ആൻഡ് കൺട്രോൾ ഓഫ് ആന്റി സോഷ്യൽ ആക്റ്റിവിറ്റീസ് ആക്ട്’ സംസ്ഥാന സർക്കാർ പാസാക്കി ആഴ്ചകൾക്കകമാണ് അമിത് ഷായുടെ സന്ദർശനം എന്നതും ശ്രദ്ധേയമാണ്. പുതിയ കടുത്ത നിയമത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ക്രമസമാധാന നടപടികൾ കൂടുതൽ കർശനമാക്കാൻ യോഗത്തിൽ തീരുമാനമായി.
Story Summary
Union Home Minister Amit Shah chaired a high-level meeting with top West Bengal officials in South Kolkata to review the state’s law and order situation and international border security. The meeting, attended by Chief Secretary Manoj Agarwal and State Police Chief Siddh Nath Gupta, comes weeks after the implementation of the stringent West Bengal Public Safety and Control of Anti-Social Activities Act.


