തിരുവനന്തപുരം: സംസ്ഥാന ക്രൈംബ്രാഞ്ചിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ തസ്തികകളിൽ വ്യാപകമായ മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കി. പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ക്രൈംബ്രാഞ്ചിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര അഴിച്ചുപണി.(Kerala Crime Branch reshuffle, Kerala Government Reshuffles Top State Crime Branch Officers)
ഐജി അജിത ബീഗത്തിന് നിലവിലുള്ള ചുമതലകൾക്ക് പുറമെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗത്തിന്റെ അധിക ചുമതല കൂടി സർക്കാർ നൽകിയിട്ടുണ്ട്. ഇതിനൊപ്പം ക്രൈംബ്രാഞ്ച് കോഴിക്കോട് മേഖലയുടെ മേൽനോട്ട ചുമതലയും ഇനി മുതൽ അജിത ബീഗത്തിനായിരിക്കും.
ക്രൈംബ്രാഞ്ച് തെക്കൻ മധ്യ മേഖലയുടെ ചുമതല ശ്യാം സുന്ദറിന് നൽകാനും ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. കേരളം ഏറെ ചർച്ച ചെയ്ത പ്രമാദമായ സുകുമാരക്കുറുപ്പ് കേസിന്റെ തുടരന്വേഷണ മേൽനോട്ട ചുമതലയും പുതിയ ഉത്തരവ് പ്രകാരം ഐജി ശ്യാം സുന്ദറിനാണ് കൈമാറിയിരിക്കുന്നത്.
Story Summary
The Kerala government has reshuffled top positions in the State Crime Branch following the formation of the new government. IG Ajitha Begum has been given additional charge of the Economic Offenses Wing and Kozhikode zone, while IG Shyam Sundar will head the South-Central zone and oversee the ongoing Sukumara Kurup case investigation.

