തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ പത്തുദിവസമായി തുടരുന്ന അനിശ്ചിതത്വത്തിന് വിരാമമിടാൻ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് തീരുമാനമെടുത്തേക്കും. തെരഞ്ഞെടുപ്പ് ഫലം വന്ന് പത്താം നാൾ പിന്നിടുമ്പോൾ, അന്തിമ തീരുമാനത്തിനായി രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.(Kerala CM Announcement Expected Today Amid High Drama)
കെ.സി. വേണുഗോപാൽ നിലവിൽ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ തുടരുകയാണ്. ഹൈക്കമാൻഡിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കായി അദ്ദേഹം കാത്തിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന വി.ഡി. സതീശൻ റോഡ് മാർഗ്ഗം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
മുതിർന്ന നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വഴുതക്കാടുള്ള വസതിയിൽ തുടരുന്നു. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും തമ്മിലുള്ള നിർണ്ണായക ചർച്ചകൾക്ക് ശേഷമാണ് ഇന്ന് പ്രഖ്യാപനമുണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് തിരുവനന്തപുരത്തെ ഇന്ദിരാഭവനിൽ ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ എഐസിസി നേതൃത്വത്തിന്റെ തീരുമാനം അറിയിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. യുഡിഎഫിലെ മറ്റ് ഘടകകക്ഷികളും ഈ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. അനിശ്ചിതത്വം നീണ്ടുപോകുന്നത് അണികളിലും പൊതുജനങ്ങളിലും കടുത്ത അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്.
Story Summary
The suspense over Kerala’s next Chief Minister continues as Congress leaders remain in high-stakes discussions. While K.C. Venugopal remains in Delhi awaiting a call from the high command, V.D. Satheesan has traveled to Thiruvananthapuram, and Ramesh Chennithala is also awaiting the final decision. The party leadership is expected to announce the CM designate today, following a legislative party meeting in Thiruvananthapuram.

