Times Kerala

 നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ യുവനടി ജീവനൊടുക്കാൻ ശ്രമിച്ചു; ദിലീപ് സംഭവുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച്

 
 നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ യുവനടി ജീവനൊടുക്കാൻ ശ്രമിച്ചു; ദിലീപ് സംഭവുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച്
 കൊച്ചി: യുവനടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവവും നടൻ ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലും തമ്മിൽ ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച്. പ്രസവാനന്തരമുള്ള മാനസിക സമ്മര്‍ദമാണ് യുവനടി ജീവനൊടുക്കാൻ ശ്രമിച്ചതിന് പിന്നിലെന്നാണ് സൂചന. അതേസമയം,  താൻ ജീവനൊടുക്കാൻ ശ്രമിച്ചതല്ലെന്നും ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അ‌ധികമായിപ്പോയതാണ് കാരണമെന്നുമാണ് നടി പറയുന്നത്. പോലീസിന് നൽകിയ മൊഴിയിലാണ് നടി ഇക്കാര്യം പറഞ്ഞത്. ചൊവ്വാഴ്ചയാണ് ഉറക്കഗുളിക കഴിച്ച് അ‌വശയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  നേടിയ ആക്രമിച്ച കേസിന്റെ വിചാരണ വേളയിൽ കൂറുമാറിയ യുവനടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കു വഴിയൊരുക്കിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ സംഭവവികാസങ്ങൾ മൂലമാണ് ഇവർ ജീവനൊടുക്കാൻ ശ്രമിച്ചതെന്നായിരുന്നു പലഭാഗങ്ങളിലും നിന്നുയർന്ന ചർച്ച. കേസിൽ കൂറുമാറിയവരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുമെന്ന് അന്വേഷണസംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Related Topics

Share this story