തിരുവനന്തപുരം: സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിച്ചു. ഇതോടെ രാജ്യത്ത് സ്വർണവിലയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇറക്കുമതി തീരുവ വർധിപ്പിച്ചതിന് പിന്നാലെ സ്വർണവിപണിയിൽ വൻ വിലക്കയറ്റം. ഒറ്റദിവസം കൊണ്ട് പവന് 10,200 രൂപ വർധിച്ച് വില 1,23,120 രൂപയിലെത്തി. ഗ്രാമിന് 1,275 രൂപ വർധിച്ച് 15,390 രൂപയുമാണ് ഇന്നത്തെ നിരക്ക്. വിദേശ നാണ്യ ശേഖരം സംരക്ഷിക്കുന്നതിനും രൂപയുടെ മൂല്യത്തകർച്ച തടയുന്നതിനുമാണ് സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.(Gold price hike Kerala, Gold Price Surge After 15 Percent Import Duty Hike)
പുതിയ ഉത്തരവ് പ്രകാരം 10 ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും 5 ശതമാനം അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്‌മെന്റ് സെസ്സും ഉൾപ്പെടെയാണ് 15 ശതമാനം തീരുവ ഏർപ്പെടുത്തിയിരിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷാന്തരീക്ഷം കണക്കിലെടുത്ത് വിപണിയിലുണ്ടായ അസ്ഥിരത ഇന്ത്യയെ സാമ്പത്തികമായി ബാധിച്ചതിനെത്തുടർന്നാണ് സർക്കാർ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്.
സ്വർണം വാങ്ങുന്നത് പരമാവധി കുറയ്ക്കണമെന്നും, അനാവശ്യ ചെലവുകൾ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. രാജ്യം വലിയൊരു സാമ്പത്തിക വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ ഡോളർ ചെലവഴിച്ചുള്ള സ്വർണ ഇറക്കുമതി കുറയ്ക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡ് കുറയ്ക്കുന്നതിലൂടെ വ്യാപാര കമ്മി കുറയ്ക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
Story Summary
Gold prices in India have surged significantly following the central government’s decision to hike import duties on gold and silver from 6% to 15%. This policy intervention, aimed at curbing non-essential imports and supporting the weakening Rupee amidst global economic instability and the West Asia conflict, follows Prime Minister Narendra Modi’s appeal to citizens to reduce gold purchases.

