HomeKerala'മന്ത്രിപദവി ചർച്ച ചെയ്യാനല്ല എത്തിയത്, വെള്ളാപ്പള്ളി നടേശൻ നാളെ ലൈൻ മാറ്റും':...

‘മന്ത്രിപദവി ചർച്ച ചെയ്യാനല്ല എത്തിയത്, വെള്ളാപ്പള്ളി നടേശൻ നാളെ ലൈൻ മാറ്റും’: G സുധാകരൻ; മന്ത്രിസഭാ ചർച്ചകൾ അന്തിമഘട്ടത്തിൽ | G Sudhakaran clarifies

തിരുവനന്തപുരം: കെ.സി. വേണുഗോപാലിന്റെ വസതി സന്ദർശിച്ചതിന് പിന്നാലെ ഉയർന്ന രാഷ്ട്രീയ ഊഹാപോഹങ്ങൾക്ക് മറുപടിയുമായി ജി. സുധാകരൻ. വേണുഗോപാലിനെ കണ്ടത് സൗഹൃദ സന്ദർശനത്തിന് മാത്രമാണെന്നും ക്യാബിനറ്റ് പദവികൾ തീരുമാനിക്കേണ്ടത് താനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപും പദവികൾക്കായി ആരുടെയും മുന്നിൽ ശുപാർശ ചെയ്തിട്ടില്ല, ഇപ്പോഴും ചെയ്യില്ലെന്നും മന്ത്രിപദവി ചർച്ച ചെയ്യാനല്ല താൻ എത്തിയതെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.(G Sudhakaran clarifies meeting with KC Venugopal and slams Vellappally Natesan as UDF cabinet talks peak)

യു.ഡി.എഫ് സർക്കാരിന്റെ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തു കഴിഞ്ഞ സ്ഥിതിക്ക് ഇനി അതിൽ ചർച്ച നടത്തിയിട്ട് കാര്യമില്ല. ഇന്ത്യയിലെ ഏറ്റവും വലിയ മതനിരപേക്ഷ പ്രസ്ഥാനമായ കോൺഗ്രസാണ് യു.ഡി.എഫിനെ നയിക്കുന്നത്. അവർ എടുത്ത തീരുമാനം ഘടകകക്ഷികൾ അംഗീകരിച്ചു കഴിഞ്ഞു. കെ.സി. വേണുഗോപാലിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന കുപ്രചാരണങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

എസ്.എൻ.ഡി.പി യോഗം മുഖപത്രമായ ‘യോഗനാദം’ എഡിറ്റോറിയലിനെതിരെയും ജി. സുധാകരൻ ശക്തമായി പ്രതികരിച്ചു. വെള്ളാപ്പള്ളി നടേശൻ നേരത്തെ മുതലേ മുസ്ലീം വിരുദ്ധത പറയുന്ന ആളാണെന്നും അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. വെള്ളാപ്പള്ളി നടേശൻ നാളെ ലൈൻ മാറ്റും. ഇത്രയും കാലം അദ്ദേഹം പിണറായി വിജയനെയാണ് പിന്തുണച്ചിരുന്നത്. നാളെ എന്താകുമെന്ന് ആർക്കറിയാം? വെള്ളാപ്പള്ളിയെ ഞാൻ വീട്ടിൽ പോയി കണ്ടത് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി എന്ന നിലയിലാണ്. തിരഞ്ഞെടുപ്പിൽ എന്നെ പിന്തുണച്ച എല്ലാവരെയും നേരിൽ കണ്ട കൂട്ടത്തിലാണ് അദ്ദേഹത്തെയും കണ്ടത്. അമ്പലപ്പുഴയിൽ ഭൂരിപക്ഷം മുസ്ലിം വോട്ടുകളും എനിക്കാണ് ലഭിച്ചത്. വെള്ളാപ്പള്ളി പറയുന്നത് കേട്ടല്ല മുസ്ലീങ്ങൾ വോട്ട് ചെയ്യുന്നത്. മുസ്ലിം ലീഗ് ഒരു വർഗീയ കക്ഷിയല്ല, ജി. സുധാകരൻ വ്യക്തമാക്കി.

അതേസമയം, പുതിയ വി.ഡി. സതീശൻ മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകുമെന്നതിനെച്ചൊല്ലി തിരുവനന്തപുരത്ത് തിരക്കിട്ട ചർച്ചകൾ തുടരുകയാണ്. ഇന്ന് ഉച്ചയോടെ മന്ത്രിസഭാ രൂപീകരണത്തിൽ അന്തിമ ചിത്രമാകുമെന്നും പട്ടിക ഉടൻ ഗവർണർക്ക് കൈമാറുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി അറിയിച്ചു. പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. സ്പീക്കർ പദവിയിലേക്ക് അദ്ദേഹത്തിന്റെ പേര് സജീവമായി പരിഗണിക്കപ്പെടുന്നുണ്ട്.

Story Summary

Ambalappuzha MLA G Sudhakaran clarified that his meeting with AICC General Secretary KC Venugopal was a friendly visit, while slamming SNDP leader Vellappally Natesan for his anti-Muslim remarks. Meanwhile, high-level talks are underway in Thiruvananthapuram to finalize the VD Satheesan cabinet, with Ramesh Chennithala pushing for his loyalists and leaders like Thiruvanchoor Radhakrishnan being considered for key roles.

WhatsApp Channel Banner

Latest updates

കേന്ദ്രം വിളിച്ചു ചേർക്കുന്ന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ഇന്ന്:...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർക്കുന്ന സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിരിക്കുന്ന സമഗ്ര ശിക്ഷാ കേരള (SSK) ഫണ്ട് എത്രയും വേഗം അനുവദിക്കണമെന്ന ആവശ്യം യോഗത്തിൽ...

ഗൺമാന്മാരുടെ മർദ്ദനക്കേസ് അട്ടിമറിച്ചെന്ന പരാതി: ADGP MR അജിത്...

ആലപ്പുഴ: മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ചെന്ന പരാതിയിൽ എഡിജിപി എം.ആർ. അജിത് കുമാർ ഡിജിപിക്ക് എഴുതി തയ്യാറാക്കിയ വിശദീകരണം നൽകി. പ്രത്യേകാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ...

നിതിൻ രാജിൻ്റെ മരണം: മാതാപിതാക്കളുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ...

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ പ്രതിയായ റാമിനെ അറസ്റ്റ് ചെയ്യുന്നതിൽ വരുത്തിയ...

‘പിക്കാക്സ് പർവതനിരകളിലെ ആണവ കേന്ദ്രം തകർക്കും’: ഇറാന് മുന്നറിയിപ്പുമായി...

വാഷിംഗ്ടൺ: ഇറാന്റെ അതീവ സുരക്ഷിതമായ പിക്കാക്സ് പർവതനിരകളിലെ ആണവ സമുച്ചയം ലക്ഷ്യമിട്ട് ഉടൻ കനത്ത ആക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലബനൻ പ്രസിഡന്റ് ജോസഫ് ഔണുമായി വൈറ്റ് ഹൗസിൽ നടത്തിയ...

‘അനുകൂല നടപടി ഇല്ലാത്തതിനാലാണ് മാർച്ചിലേക്ക് നീങ്ങിയത്, വിഷയം പാർലമെൻ്റിൽ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. പാർലമെന്റിലും തെരുവിലും ഒരുപോലെ കേന്ദ്രത്തെ പ്രതിരോധത്തിലാക്കുന്ന നീക്കങ്ങളാണ് പ്രതിപക്ഷ കക്ഷികൾ നടത്തുന്നത്. കോക്രോച്ച് ജനതാ പാർട്ടി (CJP) ആരംഭിച്ച പ്രക്ഷോഭത്തിന്...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...