ഇടുക്കി: വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ജെസിബി അഞ്ച് വർഷത്തോളമായിട്ടും ഉടമയ്ക്ക് വിട്ടുനൽകാത്ത സംഭവത്തിൽ ഇടപെടലുമായി വനം മന്ത്രി ഷിബു ബേബി ജോൺ. ഡിഎഫ്ഒയോട് മന്ത്രി അടിയന്തര വിശദീകരണം തേടി. റിസർവ് ഫോറസ്റ്റിൽ അതിക്രമിച്ച് കയറി എന്നാരോപിച്ചാണ് ഇടുക്കി കഞ്ഞിക്കുഴി സ്വദേശി അജീഷിന്റെ ലക്ഷങ്ങൾ വിലമതിക്കുന്ന ജെസിബി വനംവകുപ്പ് അധികൃതർ പിടിച്ചിട്ടത്.(Forest Minister Shibu Baby John Demands Explanation From DFO Over Five Year Delay In Releasing Seized JCB)
ഉദ്യോഗസ്ഥരുടെ കടുംപിടുത്തം കാരണം 30 ലക്ഷത്തോളം രൂപ വിലവരുന്ന വാഹനം ഇപ്പോൾ വനംവകുപ്പ് ഓഫീസിന് മുന്നിൽ കാടുകയറി നശിച്ച നിലയിലാണ്. തന്റെ ഉപജീവനമാർഗ്ഗമായ വാഹനം വിട്ടുകിട്ടാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം അജീഷ് പെട്രോളൊഴിച്ച് ജെസിബിക്കുള്ളിൽ കയറിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
ഏറെ കഷ്ടപ്പെട്ട് വാങ്ങിയ വണ്ടിയാണിത്, ഇപ്പോൾ അതിന്റെ അവസ്ഥ കാണാൻ വയ്യ. ഇങ്ങനെയിട്ട് വണ്ടി നശിപ്പിക്കേണ്ട കാര്യമുണ്ടായിരുന്നില്ല എന്ന് അജീഷ് വിതുമ്പലോടെ മാധ്യമങ്ങളോട് പറഞ്ഞു.
Story Summary
Forest Minister Shibu Baby John demanded an explanation from the DFO after a JCB, seized five years ago from a native of Idukki, was left to decay in forest department custody. The vehicle, worth Rs 30 lakh, was seized in 2020 over a minor violation involving clearing wild trees.

