തൃപ്പൂണിത്തുറയിൽ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചത് തിരക്കേറിയ ജനവാസ മേഖലയില്‍
![തൃപ്പൂണിത്തുറയിൽ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചത് തിരക്കേറിയ ജനവാസ മേഖലയില്‍](https://timeskerala.com/static/c1e/client/91214/uploaded/6fdc41b26b068b9f659b42ae865c78fc.png)
കൊച്ചി: തൃപ്പൂണിത്തുറയില്‍ വൻ സ്‌ഫോടനമുണ്ടായ പടക്കപ്പുരയില്‍ പടക്കങ്ങള്‍ സൂക്ഷിച്ചത് പൊലീസിന്റെ നിര്‍ദ്ദേശം ലംഘിച്ച്. വെടിക്കെട്ട് നടത്താൻ പാടില്ലെന്ന പൊലീസിന്റെ നിര്‍ദ്ദേശം ലംഘിച്ച് രഹസ്യമായാണ് പടക്കപ്പുരയില്‍ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നത്. വലിയ അളവില്‍ പടക്കങ്ങള്‍ ഇവിടെ സൂക്ഷിച്ചിരുന്നു. എന്‍എസ്എസിന്റെ കരയോഗം ഷെഡ്ഡിലാണ് പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
ജനസാന്ദ്രതയുള്ള പ്രദേശമാണ് ഇതെന്നതിനാല്‍ അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിച്ചേക്കാമെന്നാണ് വിവരം. ഉത്സവം പ്രമാണിച്ച് വര്‍ഷങ്ങളായി ഈ പ്രദേശത്ത് വെടിക്കെട്ട് നടക്കുന്നതാണ്.അതേസമയം തൃപ്പൂണിക്കുറ സ്ഫോടനത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ കലക്ടറും എറണാകുളം സിറ്റി പൊലീസ് കമ്മീഷണറും സംഭവത്തിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.