Description
Digital Voice of Kerala
Wednesday, May 27, 2026

Digital Voice of Kerala
HomeKerala'പിണറായിക്ക് ED മുബാറക്: ദീപ്തി മേരി വർഗീസിൻ്റെ പരിഹാസത്തിനെതിരെ സൈബർ പോര്...

‘പിണറായിക്ക് ED മുബാറക്: ദീപ്തി മേരി വർഗീസിൻ്റെ പരിഹാസത്തിനെതിരെ സൈബർ പോര് | Deepti Mary Varghese

🎙️ Latest Podcast

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിലും സ്ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) നടത്തുന്ന വിപുലമായ റെയ്ഡ് കേരളത്തിൽ കനത്ത രാഷ്ട്രീയ പോരാട്ടത്തിന് വഴിവെച്ചിരിക്കുകയാണ്. ദീപ്തി മേരി വർഗീസ് പങ്കുവെച്ച കടുത്ത രാഷ്ട്രീയ പരിഹാസം സൈബർ ഇടങ്ങളിൽ വലിയ വാക്പോരിന് കാരണമായി.(Deepti Mary Varghese Faces Backlash Over ED Mubarak Post CPIM Alleges UDF Role In Raid)

പ്രവാസികൾക്ക് ഇന്ന് ഈദ് മുബാറക്, പിണറായി വിജയന് ഇഡി മുബാറക്, എന്നാണ് ദീപ്തി മേരി വർഗീസ് കുറിച്ചത്. കോൺഗ്രസ് അനുകൂലികൾ ഈ പോസ്റ്റിനെ വ്യാപകമായി പിന്തുണച്ച് രംഗത്തെത്തിയപ്പോൾ, പ്രതിപക്ഷ നേതാവിനെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ നീക്കത്തെ രാഷ്ട്രീയ വേട്ടയാടലായി കാണുന്ന സിപഐഎം അനുഭാവികൾ കടുത്ത ഭാഷയിലാണ് ഇതിനെതിരെ രംഗത്തുവന്നത്.

റെയ്ഡ് വാർത്ത പുറത്തുവന്നതിന് പിന്നാലെ സി പി ഐ എം കേന്ദ്ര സർക്കാരിനും സംസ്ഥാനത്തെ യുഡിഎഫ് സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ തികച്ചും ആസൂത്രിതമായ നീക്കമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. ഇത്തരം ഭീഷണികൾ കൊണ്ടോ റെയ്ഡുകൾ കൊണ്ടോ പിണറായി വിജയനെയോ സിപഐഎമ്മിനെയോ ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ടതില്ലെന്ന് പാർട്ടി വ്യക്തമാക്കി.

Story Summary

Deepti Mary Varghese sparked a social media row by mocking Opposition Leader Pinarayi Vijayan with an “ED Mubarak” post. In response, the CPIM issued an official statement on X, terming the ED raids a planned move by the BJP government, while questioning if the UDF government was a partner in this conspiracy. Meanwhile, massive CPIM protests erupted across Kozhikode, Kannur, and Ernakulam, as the party’s emergency secretariat meeting continues online.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.