കൊച്ചി: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെത്തുടർന്ന് വിവാദത്തിലായ കോറോ ഹെൽത്ത് കമ്പനി അധികൃതരും തൊഴിലാളി പ്രതിനിധികളും തമ്മിലുള്ള നിർണായക ചർച്ച ഇന്ന് നടക്കും. എറണാകുളം കളക്ടറേറ്റിൽ വെച്ച് നടക്കുന്ന യോഗത്തിൽ തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നേരിട്ട് പങ്കെടുക്കും.(Crucial Discussion On CorroHealth Company Mass Layoffs At Ernakulam Collectorate Today)
ഹൈക്കോടതിയിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കമ്പനി നേരത്തെ ഉറപ്പ് നൽകിയിട്ടുള്ളതിനാൽ മാനേജ്‌മെന്റ് പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വ്യക്തമാകുന്നത്. തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാർക്ക് അനുകൂലമായ ഒരു തീരുമാനം ഇന്നത്തെ ചർച്ചയിലൂടെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പിരിച്ചുവിടപ്പെട്ട തൊഴിലാളികൾ.
നിലവിൽ ജോലി നഷ്ടമായ മുഴുവൻ ജീവനക്കാരെയും കമ്പനിയുടെ മറ്റ് ഓഫീസുകളിലേക്ക് മാറ്റി നിയമിച്ചുകൊണ്ട് പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം.
Story Summary
A crucial discussion led by Labour Minister Bindu Krishna will be held today at the Ernakulam Collectorate to resolve the mass layoff issue at CorroHealth company. The company management is expected to participate as they had previously given an assurance to the Kerala High Court. The laid-off employees are hoping for a positive decision, demanding deployment to other branches of the company.

