കണ്ണൂർ: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റ നീക്കങ്ങളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ സി.പി.എമ്മിനുള്ളിലെ ഭിന്നത പരസ്യമാകുന്നു. കരാർ കൈമാറ്റത്തിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന പാർട്ടിയുടെ ഔദ്യോഗിക നിലപാട് തള്ളിക്കൊണ്ട് സി.പി.എം നേതാവ് ഇ.പി. ജയരാജൻ രംഗത്തെത്തി.(CPM rift widens over Vizhinjam port share transfer EP Jayarajan downplays corruption charges)
പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ അനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കേസിൽ അഴിമതി ആരോപണം ഉന്നയിക്കാൻ താനില്ലെന്നും, ആരോപണങ്ങൾ ഉന്നയിക്കുന്നവർ തന്നെ അതിന് മറുപടി നൽകട്ടെയെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഇ.പി. ജയരാജൻ വ്യക്തമാക്കി.
മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും പ്രതിപക്ഷ നേതാവ് പിണറായി വിജയനും കടുത്ത വിമർശനങ്ങളുമായി രംഗത്തുള്ളപ്പോഴാണ്, അതിൽ നിന്നും തികച്ചും വേറിട്ടതും പാർട്ടിയെ പ്രതിരോധത്തിലാക്കുന്നതുമായ നിലപാട് ഇ.പി. ജയരാജൻ സ്വീകരിച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് ചോദിക്കാൻ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് എന്താണ് കാര്യമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചോദ്യത്തിന് കടുത്ത ഭാഷയിൽ കെ.കെ. രാഗേഷ് മറുപടി നൽകി. ഓഹരി കൈമാറ്റത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല, ഓരോ മലയാളിക്കും താല്പര്യമുണ്ടെന്നും കേരളത്തിന്റെ പൊതുമുതൽ നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രതയാണിതെന്നും അദ്ദേഹം പറഞ്ഞു.
Story Summary
Internal rifts expanded within the CPM over the Vizhinjam port share transfer row as central committee member E.P. Jayarajan downplayed the corruption allegations raised by his own party. Meanwhile, Kannur District Secretary K.K. Ragesh countered Chief Minister V.D. Satheesan’s criticism, stating that protecting public assets is the responsibility of every citizen.

