കൊച്ചി: ഇഡി ദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ 9 പ്രതികൾക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ 11 പ്രതികളാണ് ജാമ്യാപേക്ഷ നൽകിയിരുന്നത്. ഇതിൽ ഇന്ന് കോടതി പരിഗണിച്ച അപേക്ഷകളിലെ പ്രതികൾക്കാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ജാമ്യം അനുവദിച്ചത്.(ED Officers Attack Case, High Court Grants Conditional Bail To Accused )
ശ്രീജിത്ത്, അനിൽ കുമാർ, ഷെഫീക്ക്, നിഷാദ്, ജീവൻ, കിരൺ തുടങ്ങിയവരടക്കമുള്ള പ്രതികൾക്കാണ് ജാമ്യം ലഭിച്ചത്. പ്രതികളുടേത് ഗൗരവമുള്ള കുറ്റകൃത്യമാണെന്നും സംഭവത്തിൽ പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, പ്രതികൾക്കെതിരെ ചുമത്തിയ വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നും കോടതി വിലയിരുത്തി.
പ്രതികൾ 67 ദിവസമായി ജയിലിൽ കഴിയുകയാണെന്നതും, കേസിൽ കസ്റ്റഡി ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള അന്വേഷണം പൂർത്തിയായെന്നതും കണക്കിലെടുത്താണ് വിചാരണക്കോടതിയുടെ തീരുമാനങ്ങളിൽ ഇടപെട്ട് ഹൈക്കോടതി ജാമ്യം നൽകിയത്. ഉദ്യോഗസ്ഥർക്കെതിരെ പ്രതികൾ നടത്തിയത് ആസൂത്രിതമായ ആക്രമണമാണെന്നും ജാമ്യം നൽകരുതെന്നുമായിരുന്നു ഇഡി കോടതിയിൽ വാദിച്ചത്.
Story Summary
The Kerala High Court has granted conditional bail to the accused in the ED officers attack case. A single bench of Justice Kauser Edappagath noted that while there is prima facie evidence of a serious offense, the charge of attempt to murder does not hold prima facie, granting bail as the investigation and custodial interrogation are complete after 67 days in custody.


