തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവികൾ വിശകലനം ചെയ്തുകൊണ്ടുള്ള സിപിഐഎം സംസ്ഥാന സമിതിയുടെ റിവ്യൂ റിപ്പോർട്ടിൽ നേതൃത്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പഴി. തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് പിഴവ് പറ്റിയെന്നാണ് റിപ്പോർട്ടിലെ പ്രധാന വിമർശനം.(CPIM Review Report Admits Failures In Candidate Selection)
ജില്ലാ കമ്മിറ്റി നിർദ്ദേശിച്ച പേരുകൾ സംസ്ഥാന നേതൃത്വം അപ്പടി അംഗീകരിച്ചതിലാണ് വീഴ്ച സംഭവിച്ചത്. പികെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം തള്ളാനും, പയ്യന്നൂരിൽ ടിഐ മധുസൂദനനെ മാറ്റിനിർത്താനും സംസ്ഥാന നേതൃത്വത്തിന് കഴിയുമായിരുന്നുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ പിഴവ് സംഭവിച്ചിട്ടില്ലെന്ന മുൻ നിലപാടിനെ തിരുത്തുന്നതാണ് ഈ റിപ്പോർട്ട്.
വിമതന്മാർ മത്സരിച്ചത് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുകയും എതിർപ്രചാരണങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തതായും റിപ്പോർട്ട് പറയുന്നു. ചാത്തന്നൂർ, ചടയമംഗലം മണ്ഡലങ്ങളിലെ തോൽവിക്ക് കാരണം സിപിഐയിലെ സംഘടനാപരമായ പ്രശ്നങ്ങളാണെന്ന് സിപിഐഎം റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. കൂടാതെ, കൽപ്പറ്റ, എലത്തൂർ, കോവളം, കുട്ടനാട് എന്നീ മണ്ഡലങ്ങളിലെ തോൽവിക്ക് സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചകളാണ് കാരണമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. മുന്നണിയിലെ മറ്റ് ഘടകകക്ഷികൾക്കെതിരെയും റിപ്പോർട്ടിൽ വിമർശനങ്ങളുണ്ട്.
Story Summary
A review report by the CPIM state committee acknowledges failures in candidate selection for the assembly elections, specifically in the Thaliparamba and Payyannur constituencies. The report criticizes the state leadership for approving candidates recommended by the district committee and points out organizational issues within the CPI, contributing to electoral losses in seats like Chathannoor and Chadayamangalam.

