HomeKeralaഭരണവിരുദ്ധ വികാരമില്ലെന്ന PB റിപ്പോർട്ട് തള്ളി CPIM കേന്ദ്ര കമ്മിറ്റി: പിണറായിക്കും...

ഭരണവിരുദ്ധ വികാരമില്ലെന്ന PB റിപ്പോർട്ട് തള്ളി CPIM കേന്ദ്ര കമ്മിറ്റി: പിണറായിക്കും MV ഗോവിന്ദനുമെതിരെ പാർട്ടിയിൽ കടുത്ത വിമർശനം | CPIM Central Committee

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മിൽ നേതൃത്വത്തിനെതിരെ കടുത്ത ആഭ്യന്തര കലഹം പുകയുന്നു. കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്ന പൊളിറ്റ് ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ട് സിപിഎം കേന്ദ്ര കമ്മിറ്റി തള്ളി. സംസ്ഥാനത്ത് ന്യൂനപക്ഷ വോട്ടുകൾ പാർട്ടിയിൽ നിന്ന് അകന്നതിന്റെ കൃത്യമായ കാരണങ്ങൾ പരിശോധിക്കണമെന്ന് ബംഗാൾ ഘടകം യോഗത്തിൽ ആവശ്യപ്പെട്ടു.(CPIM Central Committee Rejects PB Report On Kerala Election Defeat)

ജനവികാരം ഉൾക്കൊണ്ടുള്ള തിരുത്തൽ നടപടികൾ പാർട്ടിയിൽ ഉണ്ടാകണമെന്നും ആവശ്യമെങ്കിൽ ഇതിനായി അടിയന്തര പ്ലീനം വിളിച്ചുചേർക്കണമെന്നും കേന്ദ്ര കമ്മിറ്റിയിൽ അഭിപ്രായമുയർന്നു.  പാർട്ടിയുടെ താഴെത്തട്ട് മുതൽ മേൽത്തട്ട് വരെ കർശനമായ തിരുത്തൽ വേണമെന്നാണ് ഉയർന്നുവന്ന പൊതുവികാരം. താഴേത്തട്ടിലുള്ള അവലോകനങ്ങൾ പൂർത്തിയായ ശേഷം ജൂൺ 5-ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തോൽവി വിശദമായി ചർച്ച ചെയ്യും. തിരഞ്ഞെടുപ്പിന്റെ പൂർണ്ണമായ അവലോകന റിപ്പോർട്ട് അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തിലാകും അന്തിമമായി പരിഗണിക്കുക.

തിരഞ്ഞെടുപ്പ് തോൽവി അവലോകനം ചെയ്യാൻ ചേർന്ന ചാലക്കുടി ഏരിയാ കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ അസാധാരണമായ വിമർശനങ്ങളാണ് അംഗങ്ങൾ ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയും വാക്കുകളും ജനങ്ങളെ പാർട്ടിയിൽ നിന്ന് വലിയ തോതിൽ അകറ്റിയെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി. സങ്കീർണ്ണമായ രാഷ്ട്രീയ വിഷയങ്ങളിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തുന്ന പ്രതികരണങ്ങൾ പാർട്ടി അംഗങ്ങൾക്ക് പോലും മനസ്സിലാക്കാൻ പറ്റാത്ത രീതിയിലാണെന്നും വിമർശനമുയർന്നു.

പിണറായി വിജയൻ പ്രതിപക്ഷനേതാവ് എന്ന പദവിക്ക് പോലും അനർഹനാണെന്ന രീതിയിലുള്ള കടുത്ത പരാമർശങ്ങളും യോഗത്തിൽ ഉണ്ടായി. ചാലക്കുടിയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ വലിയ പോരായ്മയുണ്ടായെന്നും വിമർശനമുയർന്നു. ഇതോടൊപ്പം എറണാകുളത്ത് മുൻ മന്ത്രി പി. രാജീവിനെതിരെയും യോഗങ്ങളിൽ രൂക്ഷവിമർശനമുയർന്നിട്ടുണ്ട്. അതേസമയം, പാർട്ടി കമ്മിറ്റികളിൽ ഉയർന്നുവരുന്ന വിമർശനങ്ങൾ വസ്തുതയാണെന്ന് എം.വി. ജയരാജൻ സമ്മതിച്ചു. എന്നാൽ ഏതെങ്കിലും ഒരു വ്യക്തിയെ മാത്രം ലക്ഷ്യം വെച്ചാണ് വിമർശനം നടക്കുന്നത് എന്ന രീതിയിൽ വരുന്ന വാർത്തകൾ മാധ്യമസൃഷ്ടിയാണെന്ന് അദ്ദേഹം വിശദീകരിച്ചു.

Story Summary

The CPIM Central Committee rejected the Politburo report claiming no anti-incumbency in Kerala, demanding a thorough analysis of minority vote shift. Meanwhile, local committee meetings witnessed severe internal criticism against CM Pinarayi Vijayan and State Secretary MV Govindan for distancing voters from the party.

WhatsApp Channel Banner

Latest updates

കനത്ത മഴ തുടരുന്നു: 9 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട, കോട്ടയം...

പെറുവിലെ നാസ്‌കയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വിമാനം തകർന്നു വീണു:...

ലിമ: പെറുവിലെ പ്രശസ്തമായ 'നാസ്ക ലൈൻസിന്' മുകളിലൂടെ കാഴ്ചകൾ കാണാനായി പറന്ന ചെറിയ വിനോദസഞ്ചാര വിമാനം തകർന്നു വീണ് 13 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച നാസ്ക നഗരത്തിന് പുറത്തുള്ള വയലിലേക്കാണ് വിമാനം തകർന്നുവീണതെന്ന്...

പേമാരിയിൽ തകർന്ന് കേരളം: 8 മരണം; 12 ജില്ലകളിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിയുടെ താണ്ഡവം തുടരുന്നു. കഴിഞ്ഞ രാത്രിയിൽ പെയ്ത അതിതീവ്ര മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വിവിധ അപകടങ്ങളിലുമായി എട്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്...

രക്തബന്ധങ്ങൾക്കപ്പുറം മനസ്സുകളെ ചേർത്തുനിർത്തുന്ന സൗഹൃദം; ഇന്ന് ഫ്രണ്ട്ഷിപ്പ് ഡേ...

ജീവിതത്തിലെ സന്തോഷങ്ങളും വിജയങ്ങളും പ്രതിസന്ധികളും ഒരുപോലെ പങ്കുവെച്ച് മുന്നോട്ടുപോകാൻ കരുത്താകുന്ന ബന്ധമാണ് സൗഹൃദം. രക്തബന്ധങ്ങൾക്കപ്പുറം മനസ്സുകളെ ചേർത്തുനിർത്തുന്ന സൗഹൃദത്തിന്റെ മഹത്വം ഓർമിപ്പിച്ച് ഇന്ന് സൗഹൃദ ദിനം (Friendship Day). ഓരോ വർഷവും ഓഗസ്റ്റ്...

കാവേരി തർക്കം രൂക്ഷം: കബനി ഡാം തുറന്ന് കർണാടക;...

ബെംഗളൂരു : കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമാകുന്നതിനിടെ കർണാടക തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിട്ടു (Cauvery water dispute). മൈസൂരുവിലെ കബനി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയർത്തിയത്. സെക്കൻഡിൽ 10,000 ഘനയടി വെള്ളമാണ് തമിഴ്‌നാട്ടിലേക്ക്...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....