കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎൽ ഡയറക്ടർ ശരൺ എസ്. കർത്ത കൊച്ചിയിലെ ഇ.ഡി ഓഫീസിൽ വീണ്ടും ഹാജരായി. രാവിലെ പത്തരയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ കേസിൽ അതീവ നിർണായകമായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ തവണ നീണ്ട പത്ത് മണിക്കൂറോളം ഇദ്ദേഹത്തെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.(CMRL Case, Director Sharan S Kartha questioned by ED)
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയെ ഇ.ഡി നേരത്തെ രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. വീണയും സിഎംആർഎൽ ഉന്നതരും നൽകിയ മൊഴികൾ തമ്മിൽ പൊരുത്തക്കേടുകൾ ഉള്ളതായാണ് ഇ.ഡിയുടെ കണ്ടെത്തൽ.
2016-2021 കാലഘട്ടത്തിൽ സിഎംആർഎൽ-എക്‌സാലോജിക്സ് കമ്പനികൾ തമ്മിലുണ്ടായ കരാറിന്റെ പശ്ചാത്തലമടക്കമുള്ള കാര്യങ്ങൾ പരിശോധനയുടെ പരിധിയിലുണ്ട്. എസ്.എഫ്.ഐ.ഒ സമർപ്പിച്ച കുറ്റപത്രത്തിലെ അനുബന്ധ രേഖകൾ ഇ.ഡി വിശദമായി പരിശോധിച്ചു വരികയാണ്.
Story Summary
CMRL Director Sharan S. Kartha is undergoing a second round of questioning by the ED in Kochi regarding the ‘Masappadi’ case. The interrogation aims to clarify discrepancies between the statements provided by Kartha and Veena T., focusing on the nature of the contract between CMRL and Exalogic and potential political influence during the 2016-2021 period.

