കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതിക്കേസിൽ വഴിത്തിരിവ്. കേസിലെ പ്രധാന പ്രതികളായ ആർ. ചന്ദ്രശേഖരൻ, കെ.എ. രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ സംസ്ഥാന സർക്കാർ ഒടുവിൽ അനുമതി നൽകി. സർക്കാർ എടുത്ത തീരുമാനം ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചു.(Cashew corruption case, Kerala Government Grants Prosecution Sanction)
2006 മുതൽ 2015 വരെയുള്ള കാലയളവിൽ അസംസ്‌കൃത കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളാണ് കേസിനാധാരം. ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്ന് സിബിഐ ഏറ്റെടുത്ത അന്വേഷണത്തിൽ കോർപ്പറേഷന് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടായതായി കണ്ടെത്തിയിരുന്നു.
നിലവിലെ സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകാൻ തീരുമാനിക്കുകയായിരുന്നു. സർക്കാർ ഉത്തരവിന്റെ പകർപ്പ് രണ്ട് ദിവസത്തിനുള്ളിൽ കോടതിയിൽ സമർപ്പിക്കും. ബുധനാഴ്ച കോടതി കേസ് വീണ്ടും പരിഗണിക്കും. നീണ്ട നാളത്തെ നിയമപോരാട്ടത്തിനൊടുവിൽ ലഭിച്ച ഈ അനുമതി അഴിമതിക്കേസിലെ വിചാരണ നടപടികൾക്ക് വേഗത പകരും.
Story Summary
The state government has finally granted prosecution sanction against INTUC state president R. Chandrasekharan and former Cashew Development Corporation MD K.A. Ratheesh in the long-standing cashew import corruption case. This move ends years of legal ambiguity, as the previous government had repeatedly declined the sanction, and the case will now proceed to trial.

