തൃശൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഗുരുവായൂർ, തൃപ്രയാർ ക്ഷേത്ര ദർശനങ്ങൾക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. മുഖ്യമന്ത്രി ക്ഷേത്രത്തിലെത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ കൊടികളുമായി മുദ്രാവാക്യം വിളിച്ചുവെന്നും ഇത് ഗുരുതരമായ ആചാരലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകുക.(BJP Leader To Approach High Court Against VD Satheesan Temple Visit Ritual Violations)
വിഷയത്തിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് തലത്തിൽ അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ നിയമപോരാട്ടവുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് ബി. ഗോപാലകൃഷ്ണൻ വ്യക്തമാക്കി. വി.ഡി. സതീശനും അനുയായികളും ക്ഷേത്രദർശനം നടത്തിയത് നിലവിലുള്ള നിയമങ്ങളെല്ലാം ലംഘിച്ചാണെന്ന് ബി ഗോപാലകൃഷ്ണൻ കുറ്റപ്പെടുത്തി.
മന്ത്രി എ.പി. അനിൽകുമാറിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായാണ് വി.ഡി. സതീശൻ ഗുരുവായൂരിൽ എത്തിയത്. നിരവധി മന്ത്രിമാരും എംപിമാരും വിവാഹ ചടങ്ങിൽ സംബന്ധിക്കാൻ എത്തിയിരുന്നു. എന്നാൽ, തലേദിവസം രാത്രി 11 മണി മുതൽ വരിനിന്ന സാധാരണക്കാരായ നിരവധി ഭക്തർക്ക് ദർശനം ലഭിക്കാതെ മടങ്ങേണ്ടി വന്നതായും പരാതി ഉയർന്നിട്ടുണ്ട്.
Story Summary
BJP leader B Gopalakrishnan announced that he will approach the High Court against CM V D Satheesan’s temple visits in Guruvayoor and Triprayar, alleging severe ritual violations. He claimed Congress workers raised political slogans inside the temple premises and VIP darshan caused hardships to ordinary devotees.

