തൃശ്ശൂർ: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി. തൃശ്ശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് സഞ്ചാരികൾക്ക് താൽക്കാലികമായി നിരോധനമേർപ്പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവിറക്കി.(Athirappilly Tourist Destinations Closed Due To Heavy Rain Warning)
കൂടാതെ പീച്ചി ഡാമിലേക്കുള്ള സന്ദർശനം തടയുകയും മലയോര മേഖലകളിലൂടെയുള്ള രാത്രികാല യാത്രകൾക്ക് കളക്ടർ പൂർണ്ണ വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും ശക്തമായ മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.
ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും ഓഗസ്റ്റ് നാല് വരെ പ്രവേശനമുണ്ടാകില്ല. മണ്ണൊലിപ്പ്, ഉരുൾപൊട്ടൽ ഭീഷണികൾ നിലനിൽക്കുന്നതിനാൽ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട – വാഗമൺ റോഡിലൂടെയുള്ള രാത്രികാല യാത്രകളും ഓഗസ്റ്റ് നാല് വരെ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി.
Story Summary
Following Red Alert warnings and heavy rain forecasts, entry to major tourist spots, including Athirappilly and Peechi Dam in Thrissur, as well as Ilaveezhapoonchira and Illikkal Kallu in Kottayam, has been banned. District administrations have also restricted night travel on the Erattupetta-Vagamon road and other hilly routes until August 4 for public safety.


