തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദപരമായ ‘രക്ഷാപ്രവർത്തന’ കേസിലെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ വിശദീകരണം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് എഡിജിപി എം.ആർ. അജിത് കുമാർ. വിഷയത്തിൽ ഡിജിപിക്ക് നൽകിയ പ്രാഥമിക മറുപടിയിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.(ADGP MR Ajith Kumar seeks more time from DGP in Alappuzha case investigation controversy)
അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്ന സമയത്ത് താൻ വയനാട്ടിലായിരുന്നുവെന്നാണ് എഡിജിപിയുടെ വിശദീകരണം. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ പ്രത്യേകമായി വിളിച്ചുവരുത്തി കണ്ടിട്ടില്ലെന്നും, ഓഫീസ് സന്ദർശിക്കാനെത്തുന്ന ഉദ്യോഗസ്ഥരെ കാണുന്നത് സ്വാഭാവികമായ നടപടി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെ പൂർണ്ണമായും തള്ളിക്കളയുന്നതാണ് എഡിജിപിയുടെ മറുപടി. ആരോപണങ്ങൾ പ്രതിരോധിക്കുന്നതിനായി തന്റെ യാത്രാവിവരങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ മറുപടിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.
Story Summary
ADGP M.R. Ajith Kumar has requested more time from the DGP to submit a detailed explanation regarding allegations of sabotaging the case investigation. In his preliminary reply, he denied the Special Investigation Team’s findings, stating he was in Wayanad when the report was submitted and provided his travel details to support his claims.


