ഉഭയസമ്മതത്തോടെയുള്ള ലൈംഗികതയെ ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് കേരള ഹൈക്കോടതി
കൊച്ചി: പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. ഈ സാഹചര്യത്തിൽ, വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടാൽ മാത്രമേ ബലാത്സംഗ കുറ്റം ചുമത്താൻ കഴിയൂ.
ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് ശേഷം വിവാഹം കഴിക്കാൻ വിസമ്മതിക്കുന്നത് ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.കൊല്ലം പുനലൂർ സ്വദേശിയായ യുവാവിനെതിരെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്‌തെന്ന കേസ് പിൻവലിക്കണമെന്ന ഹർജിയിലായിരുന്നു കോടതിയുടെ പരാമർശം.
വിവാഹിതയായ പരാതിക്കാരി ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെടുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു. പരാതിക്കാരിയായ യുവതി വിവാഹമോചനം നേടാതെ ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. ഇയാളുമായി ശാരീരിക ബന്ധമുണ്ടെന്ന് കാണിച്ച് പുനലൂർ പോലീസിൽ പരാതി നൽകിയെങ്കിലും പിന്നീട് വിവാഹം കഴിക്കാൻ വിസമ്മതിച്ചു. സമാനമായ കേസിൽ കഴിഞ്ഞ ജൂണിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ജാമ്യം അനുവദിച്ചിരുന്നു.