തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ചരിത്രവിജയത്തിന് കരുത്തായത് 46.5 ശതമാനം എന്ന വമ്പൻ വോട്ട് വിഹിതം. 2021-ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യുഡിഎഫ് വോട്ട് വിഹിതത്തിൽ 7.09 ശതമാനത്തിന്റെ വർധനവുണ്ടാക്കിയപ്പോൾ, ഭരണവിരുദ്ധ തരംഗത്തിൽ എൽഡിഎഫിന് 7.68 ശതമാനം വോട്ടുകൾ നഷ്ടമായി. എൻഡിഎ ആകട്ടെ വോട്ട് വിഹിതത്തിൽ 1.66 ശതമാനത്തിന്റെ നേരിയ വർധന രേഖപ്പെടുത്തി.(Kerala Election Results 2026 Vote Share Analysis UDF LDF NDA)
കഴിഞ്ഞ തവണ 39.41 ശതമാനം വോട്ട് മാത്രം നേടിയ യുഡിഎഫ് ഇത്തവണ എട്ടു ശതമാനത്തിന്റെ ലീഡിലാണ് എൽഡിഎഫിനെ പിന്നിലാക്കിയത്. പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ചതും വോട്ട് വിഹിതം 46.5 ശതമാനത്തിലേക്ക് ഉയരാൻ സഹായിച്ചു.
13 മന്ത്രിമാർ ഉൾപ്പെടെ പിന്നിലേക്ക് പോയ എൽഡിഎഫിന്റെ തകർച്ച കണക്കുകളിലും വ്യക്തമാണ്. 2021-ൽ 45.28 ശതമാനം വോട്ട് ലഭിച്ച മുന്നണിക്ക് ഇത്തവണ 37.6 ശതമാനം വോട്ട് മാത്രമേ സമാഹരിക്കാനായുള്ളൂ. അതായത് പത്തൊൻപത് ലക്ഷത്തിലധികം വോട്ടുകളുടെ കുറവാണ് എൽഡിഎഫിന് ഉണ്ടായിരിക്കുന്നത്. മൂന്ന് സീറ്റുകൾ നേടി നിയമസഭയിൽ സാന്നിധ്യമറിയിച്ച എൻഡിഎ വോട്ട് വിഹിതം 12.54-ൽ നിന്ന് 14.2 ശതമാനമായി ഉയർത്തി. ബിജെപിക്ക് മാത്രം 11.42 ശതമാനം വോട്ട് ലഭിച്ചിട്ടുണ്ട്.
പാർട്ടികളുടെ വോട്ട് വിഹിതം ഒറ്റനോട്ടത്തിൽ:
| രാഷ്ട്രീയ പാർട്ടി | വോട്ട് വിഹിതം (%) |
| കോൺഗ്രസ് | 28.79 |
| സിപിഐ(എം) | 21.77 |
| മുസ്ലിം ലീഗ് | 11.01 |
| സിപിഐ | 6.64 |
ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് മാറിയപ്പോൾ രണ്ടാം സ്ഥാനത്തേക്ക് സിപിഎം തള്ളപ്പെട്ടു. മുസ്ലിം ലീഗ് 11 ശതമാനം വോട്ട് വിഹിതവുമായി യുഡിഎഫ് നിരയിൽ കരുത്ത് തെളിയിച്ചു.
Story Summary
UDF secured a historic victory in the Kerala Assembly Election 2026 with a 46.5% vote share, marking a 7.09% increase from 2021. Meanwhile, LDF saw a significant decline of 7.68%, dropping to a 37.6% share, while the NDA slightly improved its presence to 14.2%.

