തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന നിർണ്ണായക വോട്ടെണ്ണൽ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ എൽഡിഎഫ് ക്യാമ്പിനെ ആശങ്കയിലാഴ്ത്തി മന്ത്രിമാർ പിന്നിലായി. രണ്ടാം പിണറായി സർക്കാരിലെ കരുത്തരായ എട്ട് മന്ത്രിമാരാണ് വോട്ടിങ് യന്ത്രങ്ങൾ തുറന്ന ആദ്യ ഘട്ടത്തിൽ തന്നെ തങ്ങളുടെ മണ്ഡലങ്ങളിൽ പിന്നിലായിരിക്കുന്നത്.(Kerala Election Results 2026, eight ministers trailing LDF setback)
വ്യവസായ മന്ത്രി പി. രാജീവ് (കളമശ്ശേരി), ആരോഗ്യ മന്ത്രി വീണ ജോർജ് (ആറന്മുള), തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് (തൃത്താല) എന്നിവരുടെ പിന്നേറ്റം രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇവരെ കൂടാതെ വി.എൻ. വാസവൻ (ഏറ്റുമാനൂർ), ആർ. ബിന്ദു (ഇരിങ്ങാലക്കുട), റോഷി അഗസ്റ്റിൻ (ഇടുക്കി), ജെ. ചിഞ്ചുറാണി (ചടയമംഗലം), ഒ.ആർ. കേളു (മാനന്തവാടി) എന്നിവരും നിലവിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് പിന്നിലാണ്.
മന്ത്രി കെ.ബി. ഗണേഷ് കുമാറും പത്തനാപുരത്ത് കടുത്ത പോരാട്ടമാണ് നേരിടുന്നത്. തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തന്നെ ഈ ട്രെൻഡ് ദൃശ്യമായിരുന്നു. ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ പലയിടങ്ങളിലും യുഡിഎഫ് ലീഡ് നില ഉയർത്തുകയാണ്.
Story Summary
In a shocking early trend for the LDF, eight key ministers including P. Rajeev, Veena George, and M.B. Rajesh are trailing in their respective constituencies. This unexpected setback for the ruling cabinet comes as the UDF gains a significant overall lead in the initial rounds of counting.

