Description
Digital Voice of Kerala
Wednesday, April 15, 2026

Digital Voice of Kerala
HomeKerala Assembly Election 2026ഇടത് വോട്ടുകളും ലഭിച്ചു, പേരാമ്പ്രയിൽ അട്ടിമറി വിജയം ഉറപ്പെന്ന് ഫാത്തിമ തെഹ്‌ലിയ;...

ഇടത് വോട്ടുകളും ലഭിച്ചു, പേരാമ്പ്രയിൽ അട്ടിമറി വിജയം ഉറപ്പെന്ന് ഫാത്തിമ തെഹ്‌ലിയ; ജനവിധി എന്ത് തന്നെയായാലും അംഗീകരിക്കാൻ തയ്യാറാണെന്ന് ടി പി രാമകൃഷ്ണൻ | Fathima Thahiliya

🎙️ Latest Podcast

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിൽ ഇത്തവണ യുഡിഎഫ് വിജയം സുനിശ്ചിതമാണെന്ന് സ്ഥാനാർത്ഥി ഫാത്തിമ തെഹ്‌ലിയ (Fathima Thahiliya). കക്ഷി രാഷ്ട്രീയത്തിനും മതത്തിനും അപ്പുറമുള്ള പിന്തുണ വോട്ടർമാരിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും, ഇടതുപക്ഷ അനുഭാവികളുടെ വോട്ടുകൾ പോലും ഇത്തവണ തനിക്ക് അനുകൂലമായിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു.

മണ്ഡലത്തിലെ ജനങ്ങൾ വലിയൊരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന സൂചനയാണ് പ്രചരണ വേളയിൽ ലഭിച്ചതെന്ന് ഫാത്തിമ തെഹ്‌ലിയ പറഞ്ഞു. താഴെത്തട്ടിൽ വരെ ഇറങ്ങി പ്രവർത്തിക്കാൻ കഴിഞ്ഞു. വോട്ടർമാർ നൽകിയ ആത്മവിശ്വാസം വലുതാണ്. പ്രചരണ സമയത്ത് ഉയർന്നുവന്ന വിവാദങ്ങൾ വോട്ടർമാരെ സ്വാധീനിച്ചിട്ടില്ല. ജനങ്ങൾ തന്നെ പൂർണ്ണമായും സ്വീകരിച്ചിട്ടുണ്ട്- അവർ പറഞ്ഞു. വോട്ടെണ്ണൽ കഴിയുമ്പോൾ പേരാമ്പ്രയിലെ ജനവിധിയുടെ മാറ്റം എല്ലാവർക്കും ബോധ്യപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, ജനവിധി എന്ത് തന്നെയായാലും അത് അംഗീകരിക്കാൻ തയ്യാറാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ടി പി രാമകൃഷ്ണൻ പ്രതികരിച്ചു. കോഴിക്കോട് ജില്ലയിൽ ആദ്യം തോൽക്കുന്നത് ടി പി രാമകൃഷ്ണനായിരിക്കും എന്ന ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറിന്റെ പ്രസ്താവനയ്ക്കും അദ്ദേഹം മറുപടി നൽകി. സിപിഐഎമ്മിന്റെ ഭാവിയെക്കുറിച്ച് കോൺഗ്രസ് ഉത്കണ്ഠപ്പെടേണ്ടതില്ലെന്നും, പാർട്ടി സംവിധാനത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Story Summary: UDF candidate Fathima Tehlia expressed high confidence in winning the Perambra constituency in the 2026 Kerala Assembly elections, claiming support even from LDF voters. Meanwhile, LDF candidate T P Ramakrishnan stated he would respect the public mandate and dismissed Congress’s concerns about the future of CPI(M).

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.