കോട്ടയം: കേരളം ആര് ഭരിക്കുമെന്ന് അറിയാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ, പുതുപ്പള്ളിയിൽ വൈകാരികമായ തുടക്കം. ഉമ്മൻചാണ്ടിക്ക് ശേഷം കോൺഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണമെന്ന ആഗ്രഹം പങ്കുവെച്ച് പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. വോട്ടെണ്ണൽ ദിനത്തിന്റെ പുലർച്ചെ പുതുപ്പള്ളി പള്ളിയിലെത്തി പിതാവ് ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥന നടത്തിയ ശേഷമാണ് ചാണ്ടി ഉമ്മൻ മാധ്യമങ്ങളെ കണ്ടത്.(Chandy Oommen visited his father’s grave early in the morning and offered prayers(
ഉമ്മൻചാണ്ടി തന്റെ തിരഞ്ഞെടുപ്പ് ദിനങ്ങളും ഫലമറിയുന്ന ദിവസങ്ങളും എങ്ങനെയാണോ പ്രാർത്ഥനയോടെ തുടങ്ങിയിരുന്നത്, അതേ ശൈലി തന്നെയാണ് താനും പിന്തുടരുന്നതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളി പള്ളിയിൽ ചുറ്റുവിളക്ക് തെളിച്ച ശേഷമാണ് അദ്ദേഹം കല്ലറയിലെത്തിയത്. ഉമ്മൻചാണ്ടിക്ക് നീതി ലഭിക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണെന്നും അതിനായി കോൺഗ്രസ് ഭരണത്തിൽ തിരിച്ചെത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുപ്പള്ളി മണ്ഡലം എന്നും യുഡിഎഫിനൊപ്പം നിന്നിട്ടുള്ള മണ്ണാണെന്നും ഇത്തവണയും വലിയ വിജയം കൈവരിക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
Story Summary
Puthuppally candidate Chandy Oommen visited his father Oommen Chandy’s grave to offer prayers ahead of the vote counting. He expressed strong confidence in victory and stated that for justice to be served to Oommen Chandy, the Congress must return to power and have a Chief Minister from the party.

