തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന വോട്ടെണ്ണൽ ആരംഭിക്കാൻ ഇനി വെറും രണ്ട് മണിക്കൂർ മാത്രം. അഞ്ചുവർഷം കേരളം ആര് ഭരിക്കണം എന്ന ജനവിധിയുടെ ചുരുളഴിയാൻ സംസ്ഥാനം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രാവിലെ ഏഴ് മണിയോടെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ അതീവ സുരക്ഷയുള്ള സ്ട്രോങ് റൂമുകൾ തുറക്കും.(Kerala Election vote counting 2026, Only 2 hours left for judging, strong rooms to open on the 7 am )
കൃത്യം എട്ട് മണിക്ക് വോട്ടെണ്ണൽ നടപടികൾ ആരംഭിക്കും. മാനദണ്ഡങ്ങൾ പ്രകാരം തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. 8.30-ഓടെ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങുന്നതോടെ ആദ്യ മണിക്കൂറിൽ തന്നെ വ്യക്തമായ ഫലസൂചനകൾ ലഭ്യമാകും.
ഭരണത്തുടർച്ച തേടുന്ന എൽഡിഎഫും, അധികാരം തിരിച്ചുപിടിക്കാനൊരുങ്ങുന്ന യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മുപ്പതോളം മണ്ഡലങ്ങളിലെ ഫലമാകും ഇത്തവണ നിർണ്ണായകമാവുക. സർക്കാർ രൂപീകരണ ചർച്ചകൾ മുന്നണികൾ സജീവമാക്കിയ പശ്ചാത്തലത്തിൽ ഇന്നത്തെ ഫലപ്രഖ്യാപനം കേരള രാഷ്ട്രീയത്തിൽ വൻ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
Story Summary
The final countdown for the Kerala Assembly election results has begun, with counting set to start at 8 AM today. Postal ballots will be counted first, and the initial trends defining the state’s political future are expected within the first hour.

