അബുദാബി: യുഎഇ ലക്ഷ്യമിട്ടെത്തിയ ഇറാന്റെ മിസൈലുകളെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വഴി നേരിടുന്നതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും ഔദ്യോഗിക ചാനലുകൾ വഴിയുള്ള അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.(UAE Issues Emergency Alert After Iranian Missile Attack Hits Air Defense Systems)
വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. ഇത് ജനങ്ങൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചു. അപകടമുണ്ടായാൽ 999 എന്ന നമ്പറിൽ ഉടൻ ബന്ധപ്പെടണം. ആക്രമണത്തിന്റെ ഭാഗമായി നിലത്തു വീഴുന്ന വസ്തുക്കളുടെ അടുത്തേക്ക് പോകാനോ അവ സ്പർശിക്കാനോ ഫോട്ടോ എടുക്കാനോ ശ്രമിക്കരുതെന്ന് മന്ത്രാലയം കർശന നിർദ്ദേശം നൽകി.
ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ എണ്ണടാങ്കറിനെ അമേരിക്ക ലക്ഷ്യം വെച്ചതാണ് ഇറാനെ ചൊടിപ്പിച്ചത്. അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നും ഇതിന് വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് യുഎഇക്ക് നേരെ മിസൈൽ വിക്ഷേപണം ഉണ്ടായത്.
Story Summary
The UAE issued an emergency alert on Friday morning following missile attacks from Iran. While the National Emergency Crisis and Disaster Management Authority (NCEMA) confirmed that air defense systems are intercepting the threats, residents in Dubai and Sharjah reported hearing explosions, leading to widespread concern.

