ന്യൂഡൽഹി: ജന്തർമന്തറിൽ നീറ്റ് പരീക്ഷാ ചോർച്ചയ്ക്കെതിരെ പ്രക്ഷോഭം നടത്തിയ യുവതിയുടെ മുഖത്തടിച്ച മുതിർന്ന ഡൽഹി പോലീസ് ഉദ്യോഗസ്ഥനെ സമരവേദിയിലെ ഡ്യൂട്ടിയിൽ നിന്ന് നീക്കി. അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (DCP) സന്ദീപ് ലാംബയെയാണ് ജന്തർമന്തറിലെ ചുമതലകളിൽ നിന്ന് നീക്കം ചെയ്തത്.(Additional DCP Sandeep Lamba Removed Jantar Mantar)
ജൂലൈ 20-ന് കോക്റോച്ച് ജനതാ പാർട്ടി (CJP) സംഘടിപ്പിച്ച ‘ചലോ സംസദ്’ മാർച്ചിനിടെയാണ് സന്ദീപ് ലാംബ യുവതിക്ക് നേരെ കൈയേറ്റം നടത്തിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത സമാധാനപരമായി നിന്ന യുവതിയെ ഉദ്യോഗസ്ഥൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
സംഭവത്തിൽ അഡീഷണൽ ഡി.സി.പി സന്ദീപ് ലാംബയ്‌ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുൻ തൃണമൂൽ കോൺഗ്രസ് എം.പി സാകേത് ഗോഖലെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് അതിക്രമത്തിനെതിരായ ഹർജികൾ പരിഗണിക്കവേ, ആരും പരാതി നൽകിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതിയിൽ സർക്കാർ വാദിച്ചിരുന്നു. ഇതിന് മറുപടിയായാണ് സാകേത് ഗോഖലെ എഫ്.ഐ.ആർ ആവശ്യപ്പെട്ട് പരാതി നൽകിയത്.
Story Summary
Additional DCP Sandeep Lamba has been removed from his post at the Jantar Mantar protest site after a video showed him slapping a woman protester during CJP’s ‘Chalo Sansad’ march. Ex-TMC MP Saket Gokhale lodged a police complaint seeking an FIR against Lamba.


