ചെങ്കൽപട്ട്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചന ഹർജി ചെങ്കൽപട്ട് മഹിള കോടതി ഇന്ന് രാവിലെ 10.30-ഓടെ പരിഗണിച്ചു. കേസ് ഓഗസ്റ്റ് 7-ലേക്ക് മാറ്റിവെച്ചതായി കോടതി അറിയിച്ചു.(Vijay Divorce Petition Filed By Vijay And Sangeetha Adjourned To August 7)
ഫെബ്രുവരിയിൽ സംഗീത സമർപ്പിച്ച വിവാഹമോചന ഹർജിയിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. വിജയിക്ക് ഒരു നടിയുമായി അവിഹിത ബന്ധമുണ്ടെന്നും, ഇക്കാര്യം 2021-ൽ താൻ അറിഞ്ഞുവെന്നുമാണ് സംഗീതയുടെ പരാതി. വിജയ് ഇത് അവസാനിപ്പിക്കാമെന്ന് പലതവണ ഉറപ്പുനൽകിയെങ്കിലും ബന്ധം തുടർന്നെന്നും, പൊതുവേദികളിൽ ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് തനിക്കും മക്കളായ ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിവർക്കും കടുത്ത മാനസിക വിഷമം ഉണ്ടാക്കിയെന്നും ഹർജിയിൽ പറയുന്നു.
കൂടാതെ, സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നും തന്റെ സ്വാതന്ത്ര്യം ഹനിച്ചുവെന്നും സംഗീത ആരോപിക്കുന്നു. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് ഇവർ വിവാഹമോചനത്തിന് നീങ്ങുന്നത്. 2000-ൽ വിവാഹിതരായ ഇവർ 27 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷമാണ് വേർപിരിയുന്നത്.
Story Summary
The divorce petition filed by Tamil Nadu Chief Minister Vijay and his wife Sangeetha Sornalingam was heard at the Chengalpattu Mahila court today, with the proceedings adjourned to August 7. Sangeetha has sought a divorce based on allegations of infidelity and mental harassment, ending their 27-year marriage shortly after Vijay’s historic political victory in the recent Tamil Nadu Assembly elections.

