കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസ്സുകാരനാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. ഈ വർഷം ഇതുവരെ നാല് പേരാണ് രോഗം ബാധിച്ച് മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒരു വയസ്സുകാരന്റെ ആരോഗ്യനിലയും അതീവ ഗുരുതരമായി തുടരുകയാണ്.(Shigella Infection Causes Fourth Death In Kerala As Authorities Tighten Food Safety Checks)
ജനുവരി മുതൽ ഇതുവരെ സംസ്ഥാനത്ത് 135 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 68 കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് കോഴിക്കോട് ജില്ലയിലാണ് എന്നത് സ്ഥിതിയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു.
രോഗവ്യാപന പശ്ചാത്തലത്തിൽ ഭക്ഷണശാലകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന പരിശോധന ആരംഭിച്ചു. വരും ദിവസങ്ങളിൽ ജില്ലയിൽ പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Story Summary
Kerala has reported its fourth Shigella death this year, with a seven-year-old child from Malappuram succumbing to the infection at Kozhikode Medical College. With the total number of cases rising to 135, food safety authorities have intensified inspections and shut down a tender coconut shop in Tirurangadi following the detection of the bacteria.

