കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര കുറ്റാരോപണം നേരിടുന്നവർ താര സംഘടനയായ ‘അമ്മ’യുടെ തലപ്പത്ത് എത്തില്ലെന്ന് ഉറപ്പു വരുത്തുമെന്ന് ശ്വേത മേനോൻ. തനിക്കെതിരെ നടക്കുന്ന രാഷ്ട്രീയ ആരോപണങ്ങൾക്കും അപവാദ പ്രചാരണങ്ങൾക്കും സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായ ഭാഷയിൽ മറുപടി നൽകുകയായിരുന്നു അവർ.(Shwetha Menon addresses political allegations and Hema Committee report)
ദേശീയ പാർട്ടിയിൽ ചേരുന്നതിനായി കോടികൾ കൈപ്പറ്റിയെന്ന ആരോപണം യുക്തിസഹമല്ലെന്നും, രാഷ്ട്രീയ നിലപാടുകൾ ഉണ്ടെങ്കിൽ അത് തുറന്നുപറയാൻ തനിക്ക് മടിയില്ലെന്നും ശ്വേത വ്യക്തമാക്കി. സംഘടനയ്ക്കുള്ളിൽ പാർട്ടി ആഭിമുഖ്യമുള്ള നിരവധി പേരുണ്ടെന്നും, അവിടെയില്ലാത്ത ആരോപണങ്ങളാണ് പുറത്ത് ചിലർ വീണ്ടും വീണ്ടും പ്രചരിപ്പിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
അമ്മയിലേക്ക് രാഷ്ട്രീയവും മതവും വർഗീയതയും കൊണ്ടുവന്ന് സംഘടനയെ ഭിന്നിപ്പിക്കരുതെന്നും അവർ അഭ്യർത്ഥിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കാരണം താൻ ഉയർത്തിയ പ്രധാന വിഷയങ്ങളും അഴിമതി ആരോപണങ്ങളും ചർച്ച ചെയ്യപ്പെടാതെ പോകുകയാണെന്ന് ചൂണ്ടിക്കാട്ടിയ ശ്വേത മേനോൻ, ഭയപ്പെടുത്തി തന്നെ നിശബ്ദയാക്കാമെന്ന് കരുതേണ്ടെന്നും സത്യത്തിനു വേണ്ടി ഏതറ്റം വരെയും പോരാടുമെന്നും വ്യക്തമാക്കി.
Story Summary
Actress and AMMA official Shwetha Menon asserted via social media that individuals facing serious allegations in the Hema Committee report will not be allowed into the leadership of the actors’ association. She dismissed recent political allegations against her as baseless and urged people not to divide the organization on political or religious lines.


