ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും കോക്ക്റോച്ച് ജനതാ പാർട്ടി ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന ‘സംസദ് ചലോ’ പ്രക്ഷോഭത്തിന് പിന്തുണയുമായി വൻ പ്രതിപക്ഷ നിര ജന്തർ മന്തറിലെത്തി. മുഖ്യമന്ത്രി വി ഡി സതീശൻ, എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, എം.പിമാരായ ഷാഫി പറമ്പിൽ, രാജ്‌മോഹൻ ഉണ്ണിത്താൻ തുടങ്ങിയ പ്രമുഖ നേതാക്കൾ സമരപ്പന്തലിലെത്തി.(CJP protest Jantar Mantar, Rahul Gandhi Priyanka Gandhi Join Protest )
പ്രതിഷേധക്കാർക്കൊപ്പമിരുന്ന് കൈകൾ കെട്ടി മുദ്രാവാക്യം വിളിക്കുകയാണ് നേതാക്കൾ. അതിനിടെ, സി.ജെ.പി സമരത്തെ പിന്തുണച്ച് നിരാഹാര സമരം നടത്തിയിരുന്ന സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്കിന്റെ ആരോഗ്യനില കണക്കിലെടുത്ത് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിൽ തടസ്സമില്ലെന്ന് ഡൽഹി ഹൈക്കോടതിയും കേന്ദ്ര സർക്കാരും വ്യക്തമാക്കി. തുടര്‍ന്ന് അദ്ദേഹത്തെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനമായി. സംഭവത്തിൽ കോടതിയോട് നന്ദിയറയിക്കുന്നതായി ഹർജി നൽകിയ സോനത്തിന്റെ ഭാര്യ ഗീതാഞ്ജലി ആംഗ്മോ അറിയിച്ചു.
തിങ്കളാഴ്ച സമരക്കാർ പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ചതിനെത്തുടർന്ന് കനത്ത ബലപ്രയോഗവും സംഘർഷവുമാണ് ഉണ്ടായത്. സംഭവത്തിൽ 70-ഓളം പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. സമരം അക്രമാസക്തമായെന്നും 20 വാഹനങ്ങൾ നശിപ്പിക്കപ്പെട്ടെന്നും ഡൽഹി പോലീസ് ആരോപിച്ചു. സ്പെഷ്യൽ കമ്മീഷണറും ഡി.സി.പിമാരും 5 ഐ.പി.എസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 118 പോലീസുകാർക്ക് പരിക്കേറ്റതായും പോലീസ് വ്യക്തമാക്കി.
Story Summary
Top Congress leaders including Rahul Gandhi, Priyanka Gandhi, Mallikarjun Kharge joined the Cockroach Janta Party (CJP) protest at Jantar Mantar demanding the resignation of the Education Minister over NEET irregularities. Meanwhile, Delhi HC facilitated moving activist Sonam Wangchuk to Medanta Hospital.


