തിരുവനന്തപുരം: കിളിമാനൂരിൽ പെൺകുട്ടിയെ വിവാഹം ചെയ്തു നൽകാത്തതിൽ കടുത്ത വൈരാഗ്യം വെച്ച് അച്ഛനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച കേസിൽ മുഖ്യപ്രതി സുധീഷ് പിടിയിലായി. സംഭവത്തിൽ ഉൾപ്പെട്ട മറ്റു മൂന്ന് പ്രതികളായ ആരോമൽ, ലാൽ കൃഷ്ണ, അരുൺ എന്നിവർ നേരത്തെ പൊലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു.(Kilimanoor Kidnap Assault Marriage Proposal Reject Main Accused Arrested)
പെൺകുട്ടിയോടുള്ള തന്റെ സ്നേഹക്കൂടുതൽ വീട്ടുകാരെ ബോധ്യപ്പെടുത്താനാണ് ഈ ആക്രമണം നടത്തിയത് എന്ന വിചിത്ര ന്യായീകരണമാണ് പ്രധാന പ്രതിയായ സുധീഷ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. അനിൽകുമാറിന്റെ മകളെ സുധീഷ് വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും പെൺകുട്ടിയും കുടുംബവും ഇത് ശക്തമായി എതിർത്തിരുന്നു.
ഇതിന്റെ വൈരാഗ്യത്തിലാണ് അനിലിനെയും മകൻ അച്ചുവിനെയും ആസൂത്രിതമായി തട്ടിക്കൊണ്ടുപോയി ബന്ധിയാക്കിയത്. കിളിമാനൂരിലെ ആളൊഴിഞ്ഞ വീട്ടിലേക്ക് ജോലിക്ക് എന്ന വ്യാജേന വിളിച്ചുവരുത്തി, ശബ്ദം പുറത്തുപോകാതിരിക്കാൻ മുറി സൗണ്ട് പ്രൂഫാക്കിയ ശേഷം കൈകാലുകൾ കെട്ടിയിട്ടായിരുന്നു മർദ്ദനം. അനിൽകുമാറിന്റെ ഫോണിൽ നിന്ന് മകനെയും ഇവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
Story Summary
The main accused, Sudheesh, has been arrested in Kilimanoor for kidnapping and brutally assaulting a young woman’s father and brother after they rejected his marriage proposal. He claimed to the police that he carried out the attack to convey his “love” for the woman, using a soundproofed room in an abandoned house to commit the crime before the police rescued the victims.


