കൊച്ചി: ഏറെക്കാലമായി നിയമക്കുരുക്കിലായിരുന്ന ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ വനംവകുപ്പിന് വിവരങ്ങൾ കൈമാറി. വനംവകുപ്പ് പ്രഖ്യാപിച്ച ‘ഒറ്റത്തവണ പൊതുമാപ്പ്’ സംവിധാനത്തിൻ്റെ ഭാഗമായാണ് അദ്ദേഹം ഈ നടപടി സ്വീകരിച്ചത്.(Mohanlal Submits Details Of Ivory Tusks To Forest Department Under Amnesty Scheme)
തന്റെ കൈവശമുള്ള ആനക്കൊമ്പുകളെ സംബന്ധിച്ച രേഖകളും വിവരങ്ങളും മലയാറ്റൂർ ഡി.എഫ്.ഒയ്ക്ക് അദ്ദേഹം സമർപ്പിച്ചു. മാർച്ച് മാസം സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ വനംവകുപ്പ് തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്. തന്റെ കൈവശം രണ്ട് ജോഡി ആനക്കൊമ്പുകളും 13 കരകൗശല വസ്തുക്കളുമാണുള്ളതെന്ന് മോഹൻലാൽ വ്യക്തമാക്കിയിട്ടുണ്ട്.
ആദായനികുതി വകുപ്പ് മോഹൻലാലിന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പുകൾ കണ്ടെത്തിയത്. ഇതിന് കൃത്യമായ ലൈസൻസ് രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Story Summary
Actor Mohanlal has officially submitted details of the ivory tusks in his possession to the Forest Department, utilizing the one-time amnesty scheme. This development comes following years of legal disputes.

