കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന രണ്ട് പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി. അഞ്ചാം പ്രതി വടിവാൾ സലീം, ആറാം പ്രതി പ്രദീപ് എന്നിവർ സമർപ്പിച്ച അപ്പീൽ ഹർജികളാണ് കോടതി നിരസിച്ചത്.(Actress Assault Case High Court Rejects Sentence Stay Plea Of accused)
കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ സമാനമായ ആവശ്യവും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുൻപ് തള്ളിയിരുന്നു. കേസിലെ അപ്പീൽ ഹർജികളിൽ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ ശിക്ഷാവിധി നടപ്പാക്കുന്നത് നിർത്തിവെക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.
തനിക്ക് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കില്ലെന്നും ഒന്നാം പ്രതിയുടെ നിർദ്ദേശപ്രകാരം ഫോൺ എത്തിച്ചുനൽകുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ടാക്സി ഡ്രൈവറായ വടിവാൾ സലീമിന്റെ വാദം. എന്നാൽ, കുറ്റകൃത്യത്തിൽ ഇവർക്ക് കൃത്യമായ പങ്കുണ്ടെന്ന് വിചാരണക്കോടതിക്ക് ബോധ്യപ്പെട്ടതാണെന്നും പ്രതികൾക്ക് ജാമ്യം നൽകരുതെന്നും അതിജീവിത കോടതിയിൽ ശക്തമായി വാദിച്ചു.
Story Summary
The Kerala High Court rejected the pleas of two convicts, Vadival Saleem and Pradeep, seeking a stay on their sentence in the actress assault case. Accepting the survivor’s objections and noting the severity of the crime for which they were sentenced to 20 years, the court refused to grant bail pending their appeal.


