Times Kerala

 സംസ്ഥാന വ്യാപക പരിശോധന; 153 ക്രിമിനലുകൾ പിടിയിൽ

 
 സംസ്ഥാന വ്യാപക പരിശോധന; 153 ക്രിമിനലുകൾ പിടിയിൽ
 

തിരുവനന്തപുരം: പോലീസിന്‍റെ സംസ്ഥാന വ്യാപക പരിശോധനയിൽ 153 ക്രിമിനലുകൾ പിടിയിൽ. ഡിജിപിയുടെ നേതൃത്വത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്ന് സംസ്ഥാനത്തെ ക്രിമിനൽ കേസുകളിൽ ഇതുവരെ സ്വീകരിച്ച നടപടികൾ വിലയിരുത്തി. അഞ്ചു പേർക്കെതിരേ സംസ്ഥാനത്ത് കാപ്പ ചുമത്തി. സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം ഏറിവരുന്ന സാഹചര്യത്തിൽ നടത്തിയ പരിശോധനയിലാണ് നടപടി.
 
53 പേർ കരുതൽ തടങ്കലിലുണ്ട്. ഗുരുതര കുറ്റകൃത്യം നടത്തിയ 90 പേർക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ ലഹരി വിൽപ്പന വർധിച്ച സാഹചര്യം സംസ്ഥാനത്തുണ്ട്. ഈ സാഹചര്യത്തിൽ സൈബർസെൽ ഊർജിതമായി അന്വേഷണം നടത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്. 

സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള കുറ്റകൃത്യങ്ങൾ ഏറിവരുന്ന സാഹചര്യമുണ്ട്. ഇത്തരം കേസുകളിൽ പ്രത്യക ശ്രദ്ധ നൽകി പ്രതികളെ പിടികൂടാൻ ഊർജിതമായി ശ്രമിക്കണമെന്നും ഡിജിപി ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.  സംസ്ഥാനത്ത് രാത്രികാല പെട്രോളിംഗ് ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. 

Related Topics

Share this story