Times Kerala

നീറ്റ് ക്രമക്കേട്: സുപ്രീംകോടതി കേന്ദ്രത്തിനോടും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോടും വിശദീകരണം തേടി 

 
 മണിപ്പൂർ സംഘർഷം: വികാരങ്ങൾക്കൊപ്പം നീങ്ങാനാകില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: സുപ്രീംകോടതി നീറ്റ് പരീക്ഷ ക്രമക്കേടില്‍ ഇടപെട്ടു. കേന്ദ്ര സര്‍ക്കാരിനും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും കോടതി വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. ഹർജികൾ പരിഗണിച്ചത് ജസ്റ്റീസ് അഹ്‌സാനുദീന്‍ അമാനുള്ള അധ്യക്ഷനായ ബെഞ്ച് ആണ്. ഇവ നീറ്റിൽ വലിയ ക്രമക്കേടുണ്ടെന്നും പരീക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ്. കോടതി വ്യക്തമാക്കിയത് നടന്നത് പരീക്ഷയുടെ പവിത്രതയെ തന്നെ ബാധിക്കുന്ന സംഭവങ്ങളാണെന്നും അധികൃതര്‍ ഇക്കാര്യത്തിൽ മറുപടി നൽകിയേ മതിയാകൂവെന്നുമാണ്. ഹർജിക്കാർ എം ബി ബി എസ് ഉള്‍പ്പെടെയുള്ള കോഴ്‌സുകളുടെ പ്രവേശന നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. കോടതി തുടര്‍നടപടി സ്വീകരിക്കുക കേന്ദ്രത്തിന്‍റെയും നാഷണൽ ടെസ്റ്റ് ഏജന്‍സിയുടെയും മറുപടി കിട്ടിയ ശേഷമാകും. ജൂലൈ എട്ടിന് ഹർജികൾ വീണ്ടും പരിഗണിക്കുന്നതായിരിക്കും.

Related Topics

Share this story