കോഴിക്കോട്: സഹകരണ സംഘത്തിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് സ്വയം പെട്രോളൊഴിച്ച് തീക്കൊളുത്തിയ വയോധികൻ മരണത്തിന് കീഴടങ്ങി (Vadakara suicide case). കോഴിക്കോട് വടകര തിരുവള്ളൂർ സ്വദേശിയായ ഇബ്രാഹിം കുട്ടിയാണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. കോൺഗ്രസ് നേതാവും കടത്തനാട് ലേബർ സർവീസ് സൊസൈറ്റി ഡയറക്ടറുമായ സുധീറിന്റെ വീട്ടിലെത്തിയായിരുന്നു ഇബ്രാഹിം കുട്ടി ആത്മഹത്യാശ്രമം നടത്തിയത്.
സൊസൈറ്റിയിൽ നിക്ഷേപിച്ച തുക ആവശ്യപ്പെട്ടിട്ടും തിരികെ നൽകാത്തതിലുള്ള കടുത്ത മാനസിക വിഷമത്തെ തുടർന്നാണ് ഇയാൾ പെട്രോളുമായി നേതാവിന്റെ വീട്ടിലെത്തിയത്. അവിടെ വെച്ച് ശരീരത്തിലേക്ക് പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇബ്രാഹിം കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മാനസിക അസ്വാസ്ഥ്യങ്ങളോ അതിജീവന ബുദ്ധിമുട്ടുകളോ ഉണ്ടാകുമ്പോൾ സഹായത്തിനായി സർക്കാർ ഹെൽപ്പ് ലൈനുകളിൽ ബന്ധപ്പെടുക. ദിശ ഹെൽപ്പ് ലൈൻ ടോൾ ഫ്രീ നമ്പർ: 1056, 0471-2552056).
Story Summary: An elderly man named Ibrahim Kutty from Vadakara, Kozhikode, died after setting himself on fire over unpaid deposit money. The tragic incident took place at the residence of a Congress leader who serves as a director of the Kadathanad Labor Service Society.

