കൊച്ചി: മോഡലിങ്ങിന്റെ മറവിൽ കൊച്ചി നഗരത്തെ കേന്ദ്രീകരിച്ച് പെൺകുട്ടികളെ വിദേശത്തേക്ക് കടത്തിയ സെക്‌സ് റാക്കറ്റ് കേസിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ ബിലാൽ ആണ് ഈ അന്താരാഷ്ട്ര റാക്കറ്റിന്റെ മുഖ്യസൂത്രധാരനെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.(Kochi Modeling Sex Racket Bilal Main Brain Gangster Under Scanner)
കേസിൽ രണ്ട് യുവതികൾ കൂടി പുതുതായി പരാതി നൽകിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും കമ്മീഷണർ അറിയിച്ചു. യുവതികളെ ചതിയിൽപ്പെടുത്തി വിദേശത്തേക്ക് കടത്തുന്നതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടാണ് ബിലാൽ നടത്തിയിരുന്നത്. വിദേശത്ത് എത്തിക്കുന്ന ഓരോ പെൺകുട്ടിയുടെ ‘ഡീലിനും’ 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് ഇയാൾക്ക് കമ്മീഷനായി ലഭിച്ചിരുന്നത്. ഇതിന് പുറമെ വിദേശത്ത് പെൺകുട്ടികൾ സമ്പാദിക്കുന്ന തുകയുടെ ഒരു നിശ്ചിത വിഹിതം എല്ലാ മാസവും ബിലാലിന്റെ അക്കൗണ്ടിലേക്ക് എത്തിയിരുന്നു. നിലവിൽ പ്രതികൾ ഉപയോഗിച്ചിരുന്ന ടെലിഗ്രാം ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
കേസിലെ ഒന്നാം പ്രതിയായ സിന്ധുവുമായി ദുബായിൽ വെച്ചാണ് ബിലാൽ പരിചയപ്പെടുന്നത്. തുടർന്ന് കൊച്ചിയിലെ മോഡലുകളെയും സാധാരണക്കാരായ പെൺകുട്ടികളെയും ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് സിന്ധുവിന്റെ കെണിയിൽ എത്തിച്ചിരുന്നത് ബിലാലായിരുന്നു. എന്നാൽ കേസിന് അന്താരാഷ്ട്ര ബന്ധങ്ങൾക്കപ്പുറം കൊച്ചിയിലെ ഗുണ്ടാ മാഫിയയുമായും ബന്ധമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Story Summary
Kochi City Police Commissioner revealed that Bilal is the kingpin of the modeling sex racket case. The racket charged ₹50,000 to ₹1 Lakh per deal, and a probe has been launched into its links with Kochi gangster Aurangazeb following suspicious bank transactions from the first accused, Sindhu.

