കൊച്ചി: നഗരത്തിലെ നൈറ്റ് പാർട്ടികളിലെ പ്രധാന ലഹരി വിതരണക്കാരനായ തൃക്കാക്കര സ്വദേശി കെവിനെ പോലീസ് സംഘം അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ലഹരി മാഫിയയിലെ ‘വമ്പൻ സ്രാവുകളിൽ’ ഒരാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. തൃക്കാക്കര വാഴക്കാല ഭാഗത്തു നിന്നാണ് ഇയാൾ പിടിയിലായത്.(Kevin is a big personality among drug dealers, Police make crucial discovery)
അറസ്റ്റ് ചെയ്യുന്ന സമയത്ത് കെവിൻ്റെ കൈവശം 183.55 ഗ്രാം എംഡിഎംഎ, 93.51 ഗ്രാം എക്‌സ്റ്റസി പിൽസ്, ഒരു ലക്ഷം രൂപ എന്നിവ ഉണ്ടായിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കടവന്ത്രയിലെ ആഡംബര ഹോട്ടലിൽ നടന്ന ലഹരി പാർട്ടിക്ക് മരുന്ന് എത്തിച്ചു നൽകിയത് കെവിനാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞ വർഷം മാത്രം ഇയാൾ 22 ലക്ഷം രൂപയുടെ ലഹരി ഇടപാടുകൾ നടത്തിയതായി പൊലീസ് കണ്ടെത്തി. മയക്കുമരുന്ന് ഇടപാടുകളുടെ ഭാഗമായി പ്രതി തായ്‌ലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇടയ്ക്കിടെ സന്ദർശിച്ചിരുന്നു. കഴിഞ്ഞ വർഷവും ഇയാൾ ഡാൻസാഫിന്റെ പിടിയിലായിട്ടുണ്ട്. അന്ന് മൂന്ന് യുവതികൾ ഇയാൾക്കൊപ്പം ഉണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

