Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeCrimeഖനിയിൽ നിന്ന് നേരിട്ട് സ്വർണം തരാമെന്ന് വാഗ്ദാനം: 'കെജിഎഫ് സ്വാമി' അറസ്റ്റിൽ...

ഖനിയിൽ നിന്ന് നേരിട്ട് സ്വർണം തരാമെന്ന് വാഗ്ദാനം: ‘കെജിഎഫ് സ്വാമി’ അറസ്റ്റിൽ | Conman KGF Swami Arrested

🎙️ Latest Podcast

തൃശ്ശൂർ: സ്വർണ ഖനിയിൽ നിന്ന് നേരിട്ട് സ്വർണ്ണം എത്തിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് വ്യാജ സ്വർണക്കട്ടികൾ വിറ്റ് ലക്ഷങ്ങൾ തട്ടിയെടുത്ത പത്തനംതിട്ട സ്വദേശി ഷാജി (61) പിടിയിൽ. ‘കെജിഎഫ് സ്വാമി’ എന്നറിയപ്പെടുന്ന ഇയാൾ മാധവ മംഗലത്ത് മനാഴിയിൽ വീടാണ്. കൊടുങ്ങല്ലൂരിൽ താമസിച്ചുവരികയായിരുന്നു ഇയാൾ.(Conman KGF Swami Arrested In Thrissur For Running Gold Scam)

സ്വർണ ഖനിയിൽ നിന്ന് നേരിട്ട് സ്വർണം കൊണ്ടുവരുന്ന ഇടനിലക്കാരനില്ലാത്ത കച്ചവടക്കാരൻ എന്ന വ്യാജേനയാണ് ഷാജി ആളുകളെ വലയിലാക്കിയിരുന്നത്. കബളിപ്പിക്കാനായി വെട്ടിത്തിളങ്ങുന്ന വ്യാജ സ്വർണക്കട്ടി സാമ്പിളായി കാണിക്കും. ഇത് വിശ്വസിച്ച് അഡ്വാൻസായി ലക്ഷങ്ങൾ നൽകുന്നവരെയാണ് ഇയാൾ കബളിപ്പിച്ചിരുന്നത്.

മാടവന സ്വദേശിയിൽ നിന്ന് അഞ്ച് ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിലാണ് ഇയാൾ കുടുങ്ങിയത്. സുഹൃത്ത് വഴിയാണ് ഷാജിയെ ഇയാൾ പരിചയപ്പെടുന്നത്. പലതവണയായി നേരിട്ടും അക്കൗണ്ട് വഴിയും പണം നൽകിയെങ്കിലും സ്വർണം ലഭിച്ചില്ല. സംശയം തോന്നിയ ഇയാൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

ഇയാളുടെ കൈവശം നിന്ന് ഒറിജിനലിനെ വെല്ലുന്ന രീതിയിൽ നിർമ്മിച്ച ഡ്യൂപ്ലിക്കേറ്റ് സ്വർണക്കട്ടികളും കല്ലുകൾ പതിച്ച ആഭരണങ്ങളും പോലീസ് കണ്ടെടുത്തു. വിവിധ മേൽവിലാസങ്ങളിലുള്ള വ്യാജ ഐഡി കാർഡുകളും ഇയാളുടെ പക്കലുണ്ട്. നേരത്തെ പാറവട്ടിയിൽ വ്യാജ സ്വർണ ഗണപതി വിഗ്രഹം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ കേസിലും ഇയാൾ പ്രതിയാണ്.

Story Summary

A 61-year-old man known as ‘KGF Swami’ has been arrested in Thrissur for orchestrating a major gold scam. He lured victims by promising high-purity gold sourced directly from mines but supplied fake gold bars after collecting lakhs in advance payments.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.