തൃശ്ശൂർ: കനത്ത മഴ തുടരുന്നതിനിടെ തൃശ്ശൂർ ജില്ലയിലെ കരുവന്നൂർ പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത് തീരദേശത്ത് പ്രളയഭീതി ഉയർത്തുന്നു. പുഴയിലെ വെള്ളം മുന്നറിയിപ്പ് സൂചികയായ 3.318 മീറ്ററും കടന്ന് 3.588 മീറ്ററായി ഉയർന്നതോടെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇല്ലിക്കൽ റെഗുലേറ്ററിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറക്കാൻ തീരുമാനിച്ചു.(Thrissur Heavy Rain Karuvannur River Water Level Rises)
റെഗുലേറ്റർ തുറക്കുന്നതോടെ താഴ്ന്ന പ്രദേശങ്ങളായ കാറളം, അരിമ്പൂർ, പാറളം, അന്തിക്കാട്, മണലൂർ, ചാഴൂർ, ചേർപ്പ്, താന്ന്യം എന്നീ പഞ്ചായത്തുകളിലും പരിസരത്തെ കോൾ പടവുകളിലും വെള്ളം കയറാൻ സാധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ പുഴയോരത്തുള്ളവരും കോൾ മേഖലകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം കർശന മുന്നറിയിപ്പ് നൽകി. സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമെങ്കിൽ സുരക്ഷിത സ്ഥാനങ്ങളിലേക്കോ ക്യാമ്പുകളിലേക്കോ മാറിത്താമസിക്കാൻ തയ്യാറാകണമെന്നും അധികൃതർ നിർദേശിച്ചു.
Story Summary
Heavy rainfall in Thrissur has pushed the Karuvannur river level to 3.588 meters, crossing the alert mark. Authorities have initiated the phased opening of the Illikkal regulator shutters to manage the water flow. A flood alert has been issued for nearby panchayats and Kole wetlands, with officials advising residents to move to safer locations if necessary.


