കൊച്ചി: കേരളത്തിലെ വിവിധ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടന്ന വൻ സ്വർണ്ണക്കള്ളക്കടത്ത് കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് തകർത്തു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രജിസ്റ്റർ ചെയ്ത 14 കേസുകളിൽ നിന്നായി 11 കോടി രൂപയിലധികം വിലമതിക്കുന്ന 8 കിലോ സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.(Kerala Airports Gold Seizure Eleven Crore Rupee Worth Gold Confiscated Nine Arrested)
സംഭവത്തിൽ ആറ് മലയാളികളും മൂന്ന് തമിഴ്‌നാട് സ്വദേശികളും ഉൾപ്പെടെ 9 പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (DRI) കേരള പോലീസും കസ്റ്റംസുമായി ചേർന്ന് നടത്തിയ സംയുക്ത നീക്കങ്ങളാണ് വലിയ തോതിലുള്ള സ്വർണ്ണവേട്ടയ്ക്ക് വഴിവെച്ചതെന്ന് കസ്റ്റംസ് കമ്മീഷണർ അറിയിച്ചു.
അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങൾ സ്വർണം കടത്താനായി അതീവ സങ്കീർണ്ണമായ മാർഗ്ഗങ്ങളാണ് നിലവിൽ ഉപയോഗിക്കുന്നത്. പരിശോധനകളിൽ പെടാതിരിക്കാൻ സ്വർണം പേസ്റ്റ് രൂപത്തിലാക്കിയും രാസ സംയുക്തങ്ങളാക്കിയുമാണ് എത്തിക്കുന്നത്. പ്രത്യേകമായി തുന്നിച്ചേർത്ത അടിവസ്ത്രങ്ങൾ, ശരീരത്തിനുള്ളിലെ അറകൾ, വിമാനത്തിലെ സീറ്റുകൾ, ട്രോളി ബാഗുകൾ എന്നിവയ്ക്കുള്ളിലാണ് സ്വർണം ഒളിപ്പിച്ചുവെക്കുന്നത്.
Story Summary
Customs Department seized over 8 kg of gold valued at more than ₹11 crore in 14 separate cases across Kerala airports in the last two weeks. Nine people, including six Keralites and three Tamil Nadu residents, were arrested as smugglers used highly sophisticated concealment methods.


