തിരുവനന്തപുരം: മുതലപ്പൊഴി അഴിമുഖത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്റെ മൃതദേഹമാണ് കണ്ണാന്തുറയിൽ നിന്ന് കണ്ടെത്തിയത്.(Muthalapozhi Boat Accident Missing Fisherman Body Recovered)
അപകടം നടന്ന സ്ഥലത്തുനിന്നും ഏകദേശം 20 കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച രാത്രിയാണ് മുതലപ്പൊഴി അഴിമുഖത്ത് അപകടമുണ്ടായത്. വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ട അഞ്ചുപേരിൽ മൂന്നുപേർ നീന്തി രക്ഷപ്പെട്ടിരുന്നു. കോസ്റ്റൽ പോലീസിന്റെയും പ്രാദേശിക മത്സ്യത്തൊഴിലാളികളുടെയും ബോട്ടുകളിലാണ് രക്ഷപ്പെട്ടവരെ കരയിലെത്തിച്ചത്. അപകടത്തിൽ ഫ്രീമോനൊപ്പം കാണാതായ ഷിജിന് വേണ്ടിയുള്ള തിരച്ചിൽ പ്രദേശത്ത് ഊർജ്ജിതമായി തുടരുകയാണ്.
Story Summary
The body of Freemon, one of the two missing fishermen from the Muthalapozhi boat capsizing incident, was recovered near Kannanthura. Search operations are still ongoing to locate the other missing fisherman, Shijin, while three others survived the accident.


