തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മുൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണത്തിന് സർക്കാർ തീരുമാനിച്ചു. കെ.എസ്.യു പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി.(Veena George Assault Case, Re Investigation Ordered)
എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കുമെന്നും ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു. മന്ത്രിക്കെതിരെ ആയുധം ഉപയോഗിച്ച് ആക്രമണം നടത്തിയെന്നും കഴുത്തിന് പരിക്കേൽപ്പിച്ചെന്നുമാണ് ഗൺമാൻ പൊലീസിൽ പരാതി നൽകിയിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ച് കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും രണ്ടാഴ്ചയിലധികം ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്നും ആയുധങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും മൊഴി നൽകിയതോടെയാണ് കേസിന്റെ ഗതി മാറിയത്. കണ്ണൂരിലെത്തിയ മന്ത്രിക്ക് നേരെ അഞ്ചിടങ്ങളിലാണ് പ്രതിഷേധമുണ്ടായത്.
Story Summary
The Kerala government has ordered a re-investigation into the assault case involving former Minister Veena George at Kannur Railway Station. Following a complaint by KSU activists who were previously jailed under murder attempt charges, a senior officer of SP rank will lead the probe as CCTV footage and initial medical reports showed no evidence of weapon use.


