കണ്ണൂർ: മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട പോലീസ് കോൺസ്റ്റബിൾ വിനോദിൻ്റെ കുടുംബം കൽപ്പറ്റ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി പുറപ്പെടുവിച്ച വിധിയിൽ കടുത്ത നിരാശയും അമർഷവും രേഖപ്പെടുത്തി. കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ട കോടതി വിധി മരവിച്ച മനസ്സോടെയാണ് കേട്ടതെന്നും, തുടർ നിയമപോരാട്ടം നടത്തുമെന്നും വിനോദിന്റെ സഹോദരനും റിട്ട. എ.സി.പിയുമായ കെ.വി. ബാബു പറഞ്ഞു.(Muthanga Case Verdict Reaction of Constable KV Vinod’s Family)
നീതിക്കായി സർക്കാർ അപ്പീൽ നൽകിയില്ലെങ്കിൽ സ്വന്തം നിലയിൽ പോരാട്ടം തുടരുമെന്നും, 23 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇത്തരമൊരു വിധി വന്നത് തിരിച്ചടിയാണെന്നും അദ്ദേഹം പ്രതികരിച്ചു. സർവീസിലിരിക്കെ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട വിനോദിന്റെ കുടുംബത്തിന് സർക്കാരിൽ നിന്നും ലഭിക്കേണ്ട അർഹമായ പല ആനുകൂല്യങ്ങളും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സഹോദരൻ ആരോപിച്ചു.
വയസ്സായ അമ്മ വർഷങ്ങളായി നീതിക്കായി കാത്തിരിക്കുകയായിരുന്നു. ഈ വിധി കേട്ട് അമ്മയോട് എന്ത് മറുപടി പറയുമെന്നറിയില്ലെന്ന് അദ്ദേഹം സങ്കടത്തോടെ കൂട്ടിച്ചേർത്തു. കേസിലെ രണ്ടാം പ്രതിയായ അശോകന്റെ വെട്ടേറ്റാണ് വിനോദ് കൊല്ലപ്പെട്ടതെന്ന് കോടതി കണ്ടെത്തിയെങ്കിലും, വിചാരണയ്ക്കിടെ അശോകൻ മരണപ്പെട്ടതിനാൽ ആർക്കും ശിക്ഷ വിധിച്ചില്ല. മറ്റു പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ സാധിച്ചതുമില്ല. അതേസമയം, മറ്റൊരു പോലീസ് ഉദ്യോഗസ്ഥനായ സലാമിനെയും വനപാലകരെയും ആക്രമിച്ച കേസിൽ എം. ഗീതാനന്ദൻ ഉൾപ്പെടെയുള്ള പ്രതികളാക്കി അഞ്ചു വർഷം തടവും വിധിച്ചിട്ടുണ്ട്.
Story Summary
The family of slain police constable K.V. Vinod expressed deep dissatisfaction over the Kalpetta Sessions Court verdict acquitting all accused in his murder case during the 2003 Muthanga agitation. Vinod’s brother, Retd. ACP K.V. Babu, stated that they will continue the legal fight independently if the government fails to appeal the decision.


